ന്യൂഡൽഹി: പുൽവാമയിൽ ജെയ്ഷെ മുഹമ്മദിന്റെ ഭീകരാക്രമണത്തിൽ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ പാക് സ്ഥാനപതിയായ സൊഹൈൽ മഹമൂദിനെയാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്. സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചതായും ജെയ്ഷെ മുഹമ്മദിനെതിരെ ശക്തമായി നടപടി എടുക്കാൻ പാക്കിസ്ഥാനോടു ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുൽവാമയിൽ ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെടാൻ ഇടയാക്കിയ ആക്രമത്തിൽ പങ്കില്ലെന്ന് അറിയിച്ച് പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ജമ്മു - ശ്രീനഗര്‍ ഹൈവേയിൽ പുൽവാമയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിൽ 39 സൈനികരാണ് വീരമൃത്യു പ്രാപിച്ചത്. 2500ലധികം സൈനികരുമായി പുറപ്പെട്ട വാഹനവ്യൂഹത്തിലേയ്ക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ജെയ്ഷെ ഭീകരൻ ഓടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷെ മുഹമ്മദ് രംഗത്തു വന്നിരുന്നു.
ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദിന് പ്രവര്‍ത്തിക്കാൻ സര്‍വസ്വാതന്ത്ര്യവും നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീര്‍ച്ചയായും അതിനുള്ള ശിക്ഷ അനുഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു.മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സൈന്യത്തിന്റെ ധീരതയില്‍ വിശ്വാസമുണ്ടെന്നും തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനു ഇന്ത്യ നല്കിയ സൗഹൃദരാഷ്ട്രമെന്ന പദവി പിന്‍വലിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് ജമ്മു - ശ്രീനഗര്‍ ഹൈവേയിൽ പുൽവാമയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിൽ 39 സൈനികരാണ് വീരമൃത്യു പ്രാപിച്ചത്. 2500ലധികം സൈനികരുമായി പുറപ്പെട്ട വാഹനവ്യൂഹത്തിലേയ്ക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ജെയ്ഷെ ഭീകരൻ ഓടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷെ മുഹമ്മദ് രംഗത്തു വന്നിരുന്നു.
ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദിന് പ്രവര്‍ത്തിക്കാൻ സര്‍വസ്വാതന്ത്ര്യവും നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീര്‍ച്ചയായും അതിനുള്ള ശിക്ഷ അനുഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു.മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സൈന്യത്തിന്റെ ധീരതയില്‍ വിശ്വാസമുണ്ടെന്നും തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനു ഇന്ത്യ നല്കിയ സൗഹൃദരാഷ്ട്രമെന്ന പദവി പിന്‍വലിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചിട്ടുണ്ട്.