ആപ്പ്ജില്ല

ഇന്ത്യയിൽ 200 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കും։ വ്യോമയാന മേഖലയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾ നിര്‍മ്മിക്കാൻ സജ്ജമെന്ന് അദാനി

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 50 വർഷത്തേക്കുള്ള നടത്തിപ്പ് അദാനിക്കാണ് ലഭിച്ചിരിക്കുന്നത്.

Samayam Malayalam 3 Sept 2020, 11:10 am
മുംബൈ։ കൊറോണ പ്രതിസന്ധിയിൽ ചുരുങ്ങിയ രാജ്യത്തെ വ്യോമയാന മേഖലയുടെ സഹായിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ സജ്ജമാണെന്ന് വ്യക്തമാക്കി അദാനി എന്റർപ്രൈസസ്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (മിയാൽ) ജി.വി.കെ പവർ ആന്റ് ഇൻഫ്രാസ്ട്രക്ചറിന്റെ ഭൂരിപക്ഷം ഓഹരികൾ വാങ്ങുവാൻ തീരുമാനിച്ചതിന് പിന്നാലെ അദാനി എയർപോർട്ടുകൾ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കമ്പനി ചെയർമാൻ ഗൗതം അദാനിയുടെ പ്രതികരണമുണ്ടായിരിക്കുന്നത്.
Samayam Malayalam india to build 200 news airport adani is ready to partner
ഇന്ത്യയിൽ 200 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കും։ വ്യോമയാന മേഖലയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾ നിര്‍മ്മിക്കാൻ സജ്ജമെന്ന് അദാനി


74 ശതമാനം ഓഹരികളും വാങ്ങി

രാജ്യത്തെ പ്രമുഖ വിമാനത്താവളമായ മുംബൈ വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളുമാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. ഡല്‍ഹി വിമാനത്താവളത്തിന് ശേഷമുളള്ള രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമാണ് മുംബൈയിലേത്.

ജിവികെ ഗ്രൂപ്പിന്റെയും എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടേയും കീഴിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. ഇതിൽ, ജിവികെ ഗ്രൂപ്പിന്റെ കൈവശമുള്ള 50 ശതമാനം ഓഹരികളും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ബിഡ് വെസ്റ്റിന്റെ 24 ശതമാനം ഓഹരികളുമാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്.

കൊവിഡിനെക്കുറിച്ച് പരാമര്‍ശിക്കാതെ

അതേസമയം, കൊവിഡ് മഹാമാരിയുടെ അനന്തരഫലം വളർച്ചാ പദ്ധതികളിലുണ്ടായ ആഘാതത്തെക്കുറിച്ച് അദാനി പരാമർശിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

കൊവിഡ് ലോക് ഡൗണ്‍ പ്രഖ്യാപിച്ച മാർച്ച് മാസം മുതൽ ആഗോള വിമാന യാത്ര മന്ദഗതിയിലായിരുന്നു. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച് കഴിഞ്ഞ മാസം ഒരു പുറത്തിറക്കിയ ഒരു വാര്‍ത്താക്കുറിപ്പില്‍ ഇന്ത്യൻ വ്യോമയാന മേഖലയിലെ ഏകീകരണം ഉണ്ടായേക്കാമെന്നും ഡിമാൻഡ് മന്ദഗതിയിലാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിരുന്നു.

ആഭ്യന്തര യാത്രികരുടെ എണ്ണം വര്‍ദ്ധിക്കും

അതിന് പുറമെ, ആഭ്യന്തര യാത്രക്കാരുടെ എണ്ണം അടുത്ത ഏതാനും മാസങ്ങളിൽ വർദ്ധിക്കുമെന്നും റേറ്റിംഗം ഏജന്‍സി വ്യക്തമാക്കുന്നു. മിക്ക ഇന്ത്യൻ വിമാനക്കമ്പനികളും ജൂലൈയിൽ 50-60 ശതമാനം യാത്രക്കാരെ കയറ്റുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 80-90 ശതമാനമായിരുന്നു.

എല്ലാറ്റിനും പുറമെ, ഇന്ത്യ ഒരു ബില്യണിലധികം അന്താരാഷ്ട്ര ആഭ്യന്തര യാത്രികര്‍ക്കായി ഇരുനൂറിലധികം വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുവാനും പദ്ധതിയിടുന്നുണ്ടെന്നും അദാനി പ്രസ്താവനയിൽ പറഞ്ഞു. ഈ കാലയളവിൽ ഇന്ത്യയിലെ മികച്ച 30 നഗരങ്ങൾക്ക് രണ്ട് വിമാനത്താവളങ്ങൾ ആവശ്യമാണെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

​തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങള്‍ ഏറ്റെടുക്കും

അദാനി എയർപോർട്ട് കഴിഞ്ഞ വർഷം അഹമ്മദാബാദ്, ജയ്പൂർ, കിഴക്ക് ഗുവാഹത്തി എന്നിവയുൾപ്പെടെ വലിയ ഇന്ത്യൻ നഗരങ്ങളിൽ ആറ് വിമാനത്താവളങ്ങൾ നവീകരിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അധികാരം നേടിയിരുന്നു. ഇവ പ്രധാന ബിസിനസ്സ് അല്ലെങ്കിൽ ടൂറിസം കേന്ദ്രങ്ങളാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ 50 വര്‍ഷത്തേക്കുള്ള നടത്തിപ്പിന്റെ അധികാരം ഉള്ളതും അദാനിക്കാണ്.

Video-കൂറുമാറ്റത്തില്‍ ജോസഫിനെ കുടുക്കാന്‍ ജോസ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്