ആപ്പ്ജില്ല

അത്യാധുനിക മിസൈൽ പ്രതിരോധസംവിധാനം സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

റഷ്യയുമായി സമീപകാലത്തു നടത്തുന്ന ഏറ്റവും വലിയ മിസൈൽ ഇടപാട്

TNN 22 Jan 2018, 4:07 pm
ന്യൂഡൽഹി: 39000 കോടി രൂപയുടെ മിസൈൽ ഇടപാടിനുള്ള അവസാനവട്ടചര്‍ച്ചകളിൽ ഇന്ത്യയും റഷ്യയും. റഷ്യൻ നിര്‍മിതമായ അഞ്ച് എസ് - 400 ട്രയംഫ് മിസൈൽ പ്രതിരോധസംവിധാനങ്ങൾ വാങ്ങാനാണ് പദ്ധതി.
Samayam Malayalam india to spend 39000 crore for 5 russian missile systems
അത്യാധുനിക മിസൈൽ പ്രതിരോധസംവിധാനം സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ


400 കിലോമീറ്റര്‍ പരിധിയിലുള്ള ചാരവിമാനങ്ങളും മിസൈലുകളും കണ്ടെത്തി തകര്‍ക്കാൻ ശേഷിയുള്ളതാണ് റഷ്യയുടെ ആധുനിക മിസൈൽ പ്രതിരോധസംവിധാനം. അടുത്തകാലത്ത് റഷ്യയുമായി ഇന്ത്യ നടത്തുന്ന സുപ്രധാനമായ മിസൈൽ ഇടപാടുകൂടിയാണിത്. മിസൈലുകള്‍, ലോഞ്ചിങ് വാഹനങ്ങൾ, റഡാറുകള്‍ തുടങ്ങിയ എല്ലാ അനുബന്ധസംവിധാനങ്ങളും ഉള്‍പ്പെടുന്നതാണ് കരാര്‍.

2018-19 സാമ്പത്തികവര്‍ഷത്തിൽ ഈ ഇടപാട് പൂര്‍ത്തിയാക്കാനാണ് പ്രതിരോധമന്ത്രാലയത്തിന്‍റെ നീക്കം. 2015 ഡിസംബറിലായിരുന്നു റഷ്യയുമായുള്ള മിസൈൽ ഇടപാടിന് പ്രതിരോധമന്ത്രാലയം അംഗീകാരം നല്‍കിയത്. ഇടപാട് പൂര്‍ത്തിയാക്കുന്നതോടെ ചൈനയ്ക്കു ശേഷം റഷ്യയിൽ നിന്ന് മിസൈൽ വാങ്ങുന്ന വലിയ രാജ്യമായി ഇന്ത്യ മാറും.

കരാര്‍ പൂര്‍ത്തിയാകുന്നതോടെ അഞ്ചു മിസൈലുകളിൽ ഒരെണ്ണം ഉടൻ തന്നെ പ്രതിരോധമന്ത്രാലയത്തിന്‍റെ ഭാഗമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യാസന്ദര്‍ശനത്തിലും ഈ കരാര്‍ ചര്‍ച്ചയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്