ന്യൂഡൽഹി: ബാലകോട്ട് വ്യോമാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങും തമ്മിൽ അതിര്‍ത്തിയിൽ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് പിന്നാലെ പാക്കിസ്ഥാനിതിരെ വീണ്ടും ശക്തമായ നിലപാടുമായി ഇന്ത്യ. ഭീകരസംഘടനകളെ ഇല്ലാതാക്കാൻ പാക്കിസ്ഥാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഇന്ത്യ ആരോപിച്ചു. നയാ പാക്കിസ്ഥാൻ ആകണമെങ്കിൽ ഭീകരര്‍ക്കെതിരെ നയാ നടപടി സ്വീകരിക്കമണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പുൽവാമയിൽ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് ശേഷമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചത്. ആക്രമണത്തിന് പിന്നിൽ പാക് രഹസ്യാന്വേഷണ ഏജൻസിയ്ക്ക് പങ്കുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം.
അതേസമയം, ഭീകരസംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും ഒരു ഭീകരസംഘടനയെയും പാക്കിസ്ഥാന്‍റെ മണ്ണിൽ പ്രവര്‍ത്തിക്കാൻ അനുവദിക്കില്ലെന്നും ഇമ്രാൻ ഖാൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനോടകം പാക്കിസ്ഥാൻ ഭീകരസംഘടനകള്‍ നടത്തി വന്നിരുന്ന 182 മതപഠനശാലകള്‍ പൂട്ടുകയം 120ൽ അധികം ആളുകളെ തടവിലാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ മുൻപും സമാനമായ നടപടികള്‍ പാക്കിസ്ഥാൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്നാണ് ഇന്ത്യയുടെ ആരോപണം. ഭീകരസംഘടനകള്‍ രാജ്യത്തുണ്ടെന്ന് പാക്കിസ്ഥാൻ സമ്മതിക്കാറില്ലെന്നും പാക് സൈനിക വക്താവിന്‍റെ പ്രസ്താവന ഉദ്ധരിച്ച് ഇന്ത്യ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു എന്നതിൽ ആശയക്കുഴപ്പം ഉണ്ടെന്നാണ് പാക്കിസ്ഥാൻ ഇപ്പോഴും പറയുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.
അതേസമയം, ഭീകരസംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും ഒരു ഭീകരസംഘടനയെയും പാക്കിസ്ഥാന്‍റെ മണ്ണിൽ പ്രവര്‍ത്തിക്കാൻ അനുവദിക്കില്ലെന്നും ഇമ്രാൻ ഖാൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനോടകം പാക്കിസ്ഥാൻ ഭീകരസംഘടനകള്‍ നടത്തി വന്നിരുന്ന 182 മതപഠനശാലകള്‍ പൂട്ടുകയം 120ൽ അധികം ആളുകളെ തടവിലാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ മുൻപും സമാനമായ നടപടികള്‍ പാക്കിസ്ഥാൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്നാണ് ഇന്ത്യയുടെ ആരോപണം. ഭീകരസംഘടനകള്‍ രാജ്യത്തുണ്ടെന്ന് പാക്കിസ്ഥാൻ സമ്മതിക്കാറില്ലെന്നും പാക് സൈനിക വക്താവിന്‍റെ പ്രസ്താവന ഉദ്ധരിച്ച് ഇന്ത്യ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു എന്നതിൽ ആശയക്കുഴപ്പം ഉണ്ടെന്നാണ് പാക്കിസ്ഥാൻ ഇപ്പോഴും പറയുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.