തിരുവനന്തപുരം: ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് പിൻമാറിയാൽ ഭീകരവാദത്തിന് മറുപടി ആവുമോയെന്ന് ശശി തരൂർ എംപി. പുൽവാമ ആക്രമണത്തിൻെറ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി ലോകപ്പിൽ കളിക്കണമോയെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടയിലാണ് തരൂരിൻെറ പ്രതികരണം. മത്സരം ഒഴിവാക്കിയിട്ട് നമുക്ക് എന്താണ് ലഭിക്കാൻ പോവുന്നത്. പിൻമാറിയാൽ അത് കീഴടങ്ങുന്നതിന് തുല്യമാണ്. കാർഗിൽ യുദ്ധത്തിൻെറ സമയത്ത് ഇന്ത്യ പാകിസ്ഥാനുമായി ലോകകപ്പിൽ കളിച്ചിട്ടുണ്ട്. അന്ന് ഇന്ത്യയാണ് വിജയിച്ചതെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം ദേശീയ ദു:ഖാചരണം പോലും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചില്ല. എന്നിട്ട് മൂന്ന് മാസത്തിന് ശേഷം നടക്കാൻ പോവുന്ന ക്രിക്കറ്റ് മത്സരത്തെ കുറിച്ച് നമ്മൾ ചർച്ച ചെയ്യുകയാണ്. ഇതാണോ നമ്മുടെ ധീരജവാൻമാർക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്. വ്യക്തമായ നടപടിയാണ് ഉടനടി എടുക്കേണ്ടതെന്നും തരൂർ കൂട്ടിച്ചേർത്തു.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം ദേശീയ ദു:ഖാചരണം പോലും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചില്ല. എന്നിട്ട് മൂന്ന് മാസത്തിന് ശേഷം നടക്കാൻ പോവുന്ന ക്രിക്കറ്റ് മത്സരത്തെ കുറിച്ച് നമ്മൾ ചർച്ച ചെയ്യുകയാണ്. ഇതാണോ നമ്മുടെ ധീരജവാൻമാർക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്. വ്യക്തമായ നടപടിയാണ് ഉടനടി എടുക്കേണ്ടതെന്നും തരൂർ കൂട്ടിച്ചേർത്തു.