ബെംഗളുരു: ബഹിരാകാശത്തേയ്ക്ക് മനുഷ്യരെ അയയ്ക്കാനുള്ള ദൗത്യവുമായി ഐഎസ്ആര്‍ഓ മുൻപോട്ട്. 2022ഓടെ ബഹിരാകാശ സഞ്ചാരികളുമായി പറന്നുയരുന്ന ഐഎസ്ആര്‍ഓയുടെ ഗഗൻയാൻ പദ്ധതിയുമായി വ്യോമസേനയും സഹകരിക്കും. ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുന്നതു പരിശീലിപ്പിക്കുന്നതും വ്യോമസേനയുടെ ചുമതലയായിരിക്കും. ഗഗൻയാൻ പദ്ധതിയുടെ ഭാഗമായുള്ള സഹകരണത്തിന് വ്യോമസേനയ്ക്ക് വേണ്ടി എയര്‍ മാര്‍ഷൽ ആര്‍ജികെ കപൂറും ഗഗൻയാൻ പ്രോജക്ട് ഡയറക്ടര്‍ ആര്‍ ഹട്ടനും ധാരണാപത്രത്തിൽ ഒപ്പിട്ടു. 2022ൽ മൂന്ന് യാത്രികരെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കാനുള്ള നടപടികള്‍ക്ക് 14 മാസത്തോളം സമയം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഇവര്‍ക്ക് ആവശ്യമായ അടിസ്ഥാന പരിശീലനം ഇന്ത്യയിൽ തന്നെയായിരിക്കും നല്‍കുക. കൂടുതൽ പരിശീലനത്തിന് വിദേശരാജ്യങ്ങളുടെ സഹായം തേടുമെന്ന് ഐഎസ്ആര്‍ഓ ചെയര്‍മാൻ കെ ശിവൻ പറഞ്ഞു.
വ്യോമസേനയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിൻ ആയിരിക്കും ബഹിരാകാശയാത്രക്കാരെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ തത്പരരായ 30 പേരെ തെരഞ്ഞെടുത്ത ശേഷം ഇവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന 15 പേര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കും. ഇവരിൽ നിന്ന് ഒൻപതു പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇവരെ മൂന്നംഗങ്ങള്‍ വീതമുള്ള മൂന്ന് സംഘങ്ങളായി തിരിക്കും. ഇതിൽ നിന്നായിരിക്കും ബഹിരാകാശ ദൗത്യത്തിനായി മൂന്ന് പേരെ തെരഞ്ഞെടുക്കുകയെന്നും ഐഎസ്ആര്‍ഓ വ്യക്തമാക്കി. മലയാളിയായ ഡോ. ഉണ്ണികൃഷ്ണൻ നായര്‍ക്കാണ് ദൗത്യത്തിന്‍റെ ചുമതല. പ്രൊജക്ട് ഡയറക്ടറായ ആര്‍ ഹട്ടനും മലയാളിയാണ്.
പദ്ധതിയുടെ ആദ്യഘട്ടത്തിന് 10000 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ജിഎസ്എൽവി മാര്‍ക്ക് മൂന്ന് ശ്രേണിയിൽപ്പെട്ട റോക്കറ്റായിരിക്കും മനുഷ്യരെ വഹിച്ചുള്ള ബഹിരാകാശദൗത്യത്തിന് ഉപയോഗിക്കുക.
വ്യോമസേനയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിൻ ആയിരിക്കും ബഹിരാകാശയാത്രക്കാരെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ തത്പരരായ 30 പേരെ തെരഞ്ഞെടുത്ത ശേഷം ഇവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന 15 പേര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കും. ഇവരിൽ നിന്ന് ഒൻപതു പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇവരെ മൂന്നംഗങ്ങള്‍ വീതമുള്ള മൂന്ന് സംഘങ്ങളായി തിരിക്കും. ഇതിൽ നിന്നായിരിക്കും ബഹിരാകാശ ദൗത്യത്തിനായി മൂന്ന് പേരെ തെരഞ്ഞെടുക്കുകയെന്നും ഐഎസ്ആര്‍ഓ വ്യക്തമാക്കി. മലയാളിയായ ഡോ. ഉണ്ണികൃഷ്ണൻ നായര്‍ക്കാണ് ദൗത്യത്തിന്‍റെ ചുമതല. പ്രൊജക്ട് ഡയറക്ടറായ ആര്‍ ഹട്ടനും മലയാളിയാണ്.
പദ്ധതിയുടെ ആദ്യഘട്ടത്തിന് 10000 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ജിഎസ്എൽവി മാര്‍ക്ക് മൂന്ന് ശ്രേണിയിൽപ്പെട്ട റോക്കറ്റായിരിക്കും മനുഷ്യരെ വഹിച്ചുള്ള ബഹിരാകാശദൗത്യത്തിന് ഉപയോഗിക്കുക.