ആപ്പ്ജില്ല

ഏഴ് ഇടത്താവളങ്ങള്‍ തകര്‍ത്തെന്ന് കരസേന; മരിച്ചത് നാലു പേരെന്ന് പാകിസ്ഥാന്‍

നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. 6 നാട്ടുകാര്‍ മരിച്ചെന്ന് മുസാഫര്‍റാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. 3 പേര്‍ മരിച്ചെന്നായിരുന്നു പാക് സൈന്യം ആദ്യം പറഞ്ഞത്.

Samayam Malayalam 20 Oct 2019, 3:49 pm
ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയില്‍ പാകിസ്ഥാന്റെ ഏഴ് ഇടത്താവളങ്ങള്‍ തകര്‍ത്തെന്ന് കരസേന വൃത്തങ്ങള്‍. ഭീകരക്യാമ്പുകള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് കരസേന പറഞ്ഞു. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ പ്രതിരോധ മന്ത്രിയും കരസേനാ മേധാവിയും ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ സാഹചര്യം രാജ്‌നാഥ് സിങ് വിലയിരുത്തി.
Samayam Malayalam New Project - 2019-10-20T154216.668


പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ഒരു പാക് സൈനികനും 3 നാട്ടുകാരും മരിച്ചെന്ന് പാകിസ്ഥാന്‍. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇന്ത്യ വെള്ളക്കൊടി ഉയര്‍ത്തിയെന്ന് പാകിസ്ഥാന്‍ പറഞ്ഞു.

ഒമ്പത് സൈനികരെ വധിച്ചെന്ന് പാകിസ്ഥാന്റെ അവകാശവാദം. മൃതദേഹങ്ങള്‍ മാറ്റാന്‍ ഇന്ത്യ വെള്ളക്കൊടി കാട്ടിയെന്ന് പാകിസ്ഥാന്‍ പറഞ്ഞു. നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 6 നാട്ടുകാര്‍ മരിച്ചെന്ന് മുസാഫര്‍റാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

താങ്ധര്‍ മേഖലയ്ക്ക് എതിര്‍വശമുള്ള ഭീകരക്യംപുകള്‍ക്കു നേരെയാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. പാക് അധിനിവേശ കശ്മീരിലെ നീലം വാലിയില്‍ ഭീകരരുടെ നാല് ലോഞ്ച് പാഡുകള്‍ ഇന്ത്യന്‍ സൈന്യം നശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഭീകരരെ തുടര്‍ച്ചയായി എത്തിക്കുന്ന പാക് ഭീകര ക്യാംപുകളിലേക്ക് പീരങ്കികള്‍ ഉപയോഗിച്ചാണ് സൈന്യം ആക്രമണം നടത്തിയത്. കുപ്വാരയില്‍ താങ്ധര്‍ പ്രവശ്യയില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ പാക് വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെടുകയും മൂന്നു പ്രദേശവാസികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെയ്പ്പില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇതിനു പ്രതികാരമായാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്