ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളും പാക് സൈന്യവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കാൻ കൂടുതൽ തെളിവുകളുമായി ഇന്ത്യൻ സൈന്യം രംഗത്ത്. പാക് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കുകള്‍ ജെയ്ഷെ മുഹമ്മദ് ഭീകരരിൽ നിന്ന് പിടിച്ചെടുത്തതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഭീകരസംഘടനകള്‍ക്ക് പാക് സൈന്യത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്ത്യ പുറത്തു വിട്ട തെളിവുകള്‍. പാക് സൈന്യം ഉപയോഗിക്കുന്ന അമേരിക്കൻ നിര്‍മിത എം4 റൈഫിളുകളാണ് ജെയ്ഷെ മുഹമ്മദ് ഭീകരരിൽ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ സേന പിടിച്ചെടുത്തത്. ബുധ്ഗാമിൽ നിന്നാണ് തോക്കുകള്‍ സൈന്യം പിടിച്ചെടുത്തത്. ഇവിടെ നടന്ന ഏറ്റുമുട്ടലിൽ പാക് സ്വദേശികളെന്ന് സംശയിക്കുന്ന രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വകവരുത്തിയിരുന്നു. ഈ തോക്കുകള്‍ പാക് സൈന്യവും ഭീകരരും തമ്മിലുള്ള ബന്ധത്തിന് തെളിവാണെന്ന് മുതിര്‍ന്ന സൈനികോദ്യാഗസ്ഥര് പറഞ്ഞു.
മാസങ്ങള്‍ക്ക് മുൻപും സൈന്യം ഭീകരരുടെ കൈയ്യിൽ നിന്ന് എം4 റൈഫിളുകള്‍ പിടിച്ചെടുത്തിരുന്നു. 2017ൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ അനന്തരവനും മുതിര്‍ന്ന ഭീകരനേതാവുമായ തൽഹാ റാഷീദുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ആദ്യമായി ഭീകരരുടെ കൈയ്യിൽ നിന്ന് എം4 റൈഫിളുകള്‍ കണ്ടെടുക്കുന്നത്.
മാസങ്ങള്‍ക്ക് മുൻപും സൈന്യം ഭീകരരുടെ കൈയ്യിൽ നിന്ന് എം4 റൈഫിളുകള്‍ പിടിച്ചെടുത്തിരുന്നു. 2017ൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ അനന്തരവനും മുതിര്‍ന്ന ഭീകരനേതാവുമായ തൽഹാ റാഷീദുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ആദ്യമായി ഭീകരരുടെ കൈയ്യിൽ നിന്ന് എം4 റൈഫിളുകള്‍ കണ്ടെടുക്കുന്നത്.