ന്യൂഡൽഹി: 45 കൈതോക്കുകളുമായി ഇന്ത്യൻ ദമ്പതികൾ ഡൽഹിയിൽ പിടിയിൽ. 22.5 ലക്ഷം വില വരുന്ന തോക്കുകളുമായി വിയറ്റ്നാമിൽ നിന്നെത്തിയ ജഗ്ജിത് സിങ്, ജസ്വീന്ദർ കൗർ എന്നീ ദമ്പതികളാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. ബുധനാഴ്ച കസ്റ്റംസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തോക്ക് യഥാർത്ഥമാണോ എന്ന് പരിശോധിച്ചു വരികയാണ്. നേരത്തെ 25 തോക്കുകൾ തങ്ങൾ കടത്തിയിരുന്നതായി ദമ്പതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയായിരുന്നു നാൽപ്പത്തിയൊന്നുകാരനും 32കാരിയായ ഭാര്യയും വിയറ്റ്നാമിൽ നിന്ന് മടങ്ങിയെത്തിയത്. ആറ് മാസം പ്രായമുള്ള മകളും ദമ്പതികൾക്കൊപ്പം ഉണ്ടായിരുന്നു. വിമാനത്താവളത്തിൽവെച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.
Also Read : സംസ്ഥാനത്ത് ഒരാൾക്ക് മങ്കി പോക്സെന്ന് സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയച്ചെന്ന് മന്ത്രി
രണ്ട് ട്രോളി ബാഗുകളാണ് യുവാവിന്റെ കൈയ്യിലുണ്ടായിരുന്നത്. ഇതിലായിരുന്നു 22.5 ലക്ഷം രൂപ വില മതിക്കുന്ന തോക്കുകൾ സൂക്ഷിച്ചിരുന്നത്. ജഗ്ജിത് സിങിന്റെ സഹോദരൻ മഞ്ജിത് സിങ്ങാണ് ഈ ട്രോളി ബാഗുകൾ നൽകിയതെന്നാണ് റിപ്പോർട്ട്. പാരീസിൽ നിന്ന് ഹോ ചി മിൻ സിറ്റിയിൽ എത്തിയതാണ് മഞ്ജിത് സിങ്. ഇവിടെ വച്ച് ജഗ്ജിത് സിങ്ങിന് മൻജിത് സിങ് ബാഗുകൾ നൽകിയെന്നാണ് പറയുന്നത്. ബാഗുകൾ ഇവർക്ക് കൈമാറിയ മഞ്ജിത് സിങ് വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read : ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നിട്ട് 3 മാസം; പ്രതികളിൽ ഒരാൾ ഇപ്പോഴും കാണാ മറയത്ത്, കൊലപ്പെടുത്തേണ്ടവരുടെ പട്ടിക മുന്കൂട്ടി തയ്യാറാക്കി നടത്തിയ കേരളത്തിലെ ആദ്യ കൊലപാതകം
തോക്കുകൾ അടങ്ങിയ ബാഗ് കടത്താൻ ജഗ്ജിത്ത് സിങ്ങിനെ ഭാര്യ ജസ്വീന്ദർ കൗർ സഹായിച്ചിരുന്നെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തെ തുർക്കിയിൽ നിന്ന് 12.5 ലക്ഷം രൂപ വിലമതിക്കുന്ന 25 പിസ്റ്റളുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നതായി ഇരുവരും സമ്മതിച്ചതായും കസ്റ്റംസ് പറഞ്ഞു.
Also Read : സംസ്ഥാനത്ത് ഒരാൾക്ക് മങ്കി പോക്സെന്ന് സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയച്ചെന്ന് മന്ത്രി
രണ്ട് ട്രോളി ബാഗുകളാണ് യുവാവിന്റെ കൈയ്യിലുണ്ടായിരുന്നത്. ഇതിലായിരുന്നു 22.5 ലക്ഷം രൂപ വില മതിക്കുന്ന തോക്കുകൾ സൂക്ഷിച്ചിരുന്നത്. ജഗ്ജിത് സിങിന്റെ സഹോദരൻ മഞ്ജിത് സിങ്ങാണ് ഈ ട്രോളി ബാഗുകൾ നൽകിയതെന്നാണ് റിപ്പോർട്ട്. പാരീസിൽ നിന്ന് ഹോ ചി മിൻ സിറ്റിയിൽ എത്തിയതാണ് മഞ്ജിത് സിങ്. ഇവിടെ വച്ച് ജഗ്ജിത് സിങ്ങിന് മൻജിത് സിങ് ബാഗുകൾ നൽകിയെന്നാണ് പറയുന്നത്. ബാഗുകൾ ഇവർക്ക് കൈമാറിയ മഞ്ജിത് സിങ് വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read : ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നിട്ട് 3 മാസം; പ്രതികളിൽ ഒരാൾ ഇപ്പോഴും കാണാ മറയത്ത്, കൊലപ്പെടുത്തേണ്ടവരുടെ പട്ടിക മുന്കൂട്ടി തയ്യാറാക്കി നടത്തിയ കേരളത്തിലെ ആദ്യ കൊലപാതകം
തോക്കുകൾ അടങ്ങിയ ബാഗ് കടത്താൻ ജഗ്ജിത്ത് സിങ്ങിനെ ഭാര്യ ജസ്വീന്ദർ കൗർ സഹായിച്ചിരുന്നെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തെ തുർക്കിയിൽ നിന്ന് 12.5 ലക്ഷം രൂപ വിലമതിക്കുന്ന 25 പിസ്റ്റളുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നതായി ഇരുവരും സമ്മതിച്ചതായും കസ്റ്റംസ് പറഞ്ഞു.