ആപ്പ്ജില്ല

ഇമ്രാന്‍ ഖാന്‍റെ വിമര്‍ശനം; പ്രതിഷേധിച്ച് യുഎന്നില്‍ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി

ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഇന്ത്യന്‍ പ്രതിനിധി മറുപടി നല്‍കി.

Samayam Malayalam 26 Sept 2020, 8:22 am
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ 75ാമത് പൊതുസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി. കശ്മീര്‍ വിഷയം സഭയില്‍ ഉന്നയിച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ പ്രതിനിധി മിജിറ്റോ വിനിറ്റോ ഇറങ്ങിപ്പോയത്.
Samayam Malayalam പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ಸಂಗ್ರಹ ಚಿತ್ರ


Also Read: പ്രതിദിന രോഗബാധ 10,000 വരെയാകാം; കേരളത്തിന് വരും ആഴ്ചകള്‍ നിര്‍ണ്ണായകം


ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഇന്ത്യന്‍ പ്രതിനിധി മറുപടി നല്‍കി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. ചര്‍ച്ചയ്ക്ക് ഇന്ന് നരേന്ദ്രമോദി മറുപടി നല്‍കും. ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം ആറ് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം.

Also Read: അഞ്ചുദിവസം നീണ്ട ശ്രമകരമായ ദൗത്യം, ഒടുവില്‍ വിജയം; പീച്ചി അണക്കെട്ടിൻ്റെ തകരാര്‍ പരിഹരിച്ചു

ചൊവ്വാഴ്ചയാണ് യുഎന്‍ പൊതുസഭ ചര്‍ച്ച തുടങ്ങിയത്. ഇപ്രാവശ്യം ഓണ്‍ലൈന്‍ വഴിയാണ് രാഷ്ട്രീയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുക. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് യുഎന്‍ പൊതുസഭയില്‍ ഇന്ത്യ വ്യക്തമാക്കി. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. പാകിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരിലെ പ്രശ്‌നമെന്നും കശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണമെന്നും ഇന്ത്യന്‍ പ്രതിനിധി മുന്നറിയിപ്പ് നല്‍കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്