ന്യൂഡൽഹി: സാർക് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ പ്രസംഗം റിപ്പോർട്ട് ചെയ്യാൻ പോയ ഇന്ത്യന്‍ മാധ്യമപ്രവർത്തകരെ വേദിയിലേക്ക് പ്രവേശിക്കാൻ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. പാകിസ്ഥാൻ പ്രധാനമന്ത്രി നാവാസ് ഷെരിഫ് ഉൾപ്പടെയുള്ളവർ പങ്കെടുത്ത സമ്മേളനത്തിൽ ആറ് ഇന്ത്യൻ മാധ്യമപ്രവർത്തകരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്.
രാജ്‌നാഥ് സിങ്ങിന്‍റെ സാർക് പ്രസംഗം റിപ്പോർട്ട് ചെയ്യാൻ ഇസ്ലാമാബാദില്‍ എത്തിയ ഇവരുടെ വിസയും മറ്റ് ഔദ്യോഗിക രേഖകളും കൃത്യമായിരുന്നു. പാകിസ്ഥാനി മാധ്യമപ്രവർത്തകർക്ക് ഒപ്പം നിന്ന ഇന്ത്യൻ മാധ്യമപ്രവർത്തകരെയാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
ദൂരദർശൻ കാമറപേഴ്സണോടും എഎൻഐ പ്രതിനിധിയോടും കാമറ മാറ്റാൻ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഇടപെടുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. രാജ്‌നാഥ് സിങ്ങ് പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയുമായി ഹസ്തദാനം നടത്തുന്ന ചിത്രവും ഇന്ത്യൻ മാധ്യമപ്രവർത്തകർക്കു ഇതു മൂലം ലഭിച്ചില്ല.
രാജ്‌നാഥ് സിങ്ങിന്‍റെ സാർക് പ്രസംഗം റിപ്പോർട്ട് ചെയ്യാൻ ഇസ്ലാമാബാദില്‍ എത്തിയ ഇവരുടെ വിസയും മറ്റ് ഔദ്യോഗിക രേഖകളും കൃത്യമായിരുന്നു. പാകിസ്ഥാനി മാധ്യമപ്രവർത്തകർക്ക് ഒപ്പം നിന്ന ഇന്ത്യൻ മാധ്യമപ്രവർത്തകരെയാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
ദൂരദർശൻ കാമറപേഴ്സണോടും എഎൻഐ പ്രതിനിധിയോടും കാമറ മാറ്റാൻ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഇടപെടുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. രാജ്‌നാഥ് സിങ്ങ് പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയുമായി ഹസ്തദാനം നടത്തുന്ന ചിത്രവും ഇന്ത്യൻ മാധ്യമപ്രവർത്തകർക്കു ഇതു മൂലം ലഭിച്ചില്ല.