ആപ്പ്ജില്ല

ചൈനയുടെ ഏത് നീക്കവും ഇന്ത്യയറിയും? ഈ യുഎസ് ഡ്രോണുകളുടെ പ്രത്യേകതകളറിയാം, എത്തിയത് രണ്ട് ഉപകരണങ്ങൾ

ഒരു വർഷത്തെ ലീസിനാണ് നിരീക്ഷണ ഡ്രോണുകൾ ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങിയത്. ചൈനയുമായുള്ള ബന്ധം താറുമാറായ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളും സമുദ്ര മേഖലകളും നിരീക്ഷിക്കുകയാണ് ലക്ഷ്യം

Samayam Malayalam 25 Nov 2020, 11:40 pm
ന്യൂഡൽഹി: ഇന്ത്യ - ചൈന ബന്ധം താറുമാറായി തുടരുന്നതിനിടെ അമേരിക്കയിൽ നിന്ന് അത്യാധുനിക നിരീക്ഷണ ഉപകരണങ്ങൾ വാടകയ്‌ക്കെടുത്ത് ഇന്ത്യ.
Samayam Malayalam ഇന്ത്യ കടമെടുത്ത ഡ്രോൺ. Photo: ANI
ഇന്ത്യ കടമെടുത്ത ഡ്രോൺ. Photo: ANI


Also read: 'ധൈര്യമുണ്ടെങ്കിൽ ബിജെപി അറസ്റ്റ് ചെയ്യട്ടെ'; ജയിലിലായാലും തൃണമൂൽ തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് മമത

അതിർത്തി പ്രദേശങ്ങളും സമുദ്ര മേഖലകളും നിരീക്ഷിക്കാൻ കഴിയുന്ന അമേരിക്കന്‍ കമ്പനിയായ ജനറല്‍ അറ്റോമിക്‌സ് വികസിപ്പിച്ച 'എം.ക്യു-9ബി സീഗാര്‍ഡിയന്‍' എന്ന രണ്ട് യുഎവി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍)കളാണ് നാവികസേന വാടകയ്‌ക്കെടുത്തത്.

ഒരു വർഷത്തെ ലീസിനാണ് നിരീക്ഷണ ഡ്രോണുകൾ ഇന്ത്യ വാങ്ങിയതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കിഴക്കൻ ലഡാഖിലെ യതാർഥ നിയന്ത്രണ രേഖയിലെ (എൽഎസി) നിരീക്ഷണത്തിനാകും ഇവർ ഉപയോഗിക്കുക.


നവംബർ ആദ്യം ഡ്രോണുകൾ ഇന്ത്യയിൽ എത്തിയെന്നും 21ന് നാവികസേനയുടെ ഭാഗമായെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.

Also Read: ലോക്ക് ഡൗൺ പ്രഖ്യാപിക്കാമോ? പുതിയ കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു, നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

30 മണിക്കൂർ തുടർച്ചയായി പറക്കാൻ ശേഷിയുള്ളതാണ് ഇന്ത്യ കടമെടുത്ത ഡ്രോണുകൾ. കരയിലും കടലിലും ഒരു പോലെ നിരീക്ഷിണം നടത്താൻ ഇവയ്‌ക്ക് സാധിക്കും. തമിഴ്‌നാട്ടിലെ രജാലിയിലെ നേവല്‍ എയര്‍ സ്‌റ്റേഷനില്‍നിന്നാണ് ഇത് നിയന്ത്രിക്കുന്നത്.

ഇവയുടെ അറ്റകുറ്റപ്പണികൾ നടത്താൻ യു എസ് കമ്പനിയുടെ പ്രത്യേക സംഘവും നേവിയോടൊപ്പമുണ്ട്. ഡ്രോണുകൾ ശേഖരിക്കുന്ന മുഴുവൻ വിവരങ്ങളും ഇന്ത്യക്ക് മാത്രമായിരിക്കും ലഭ്യമാകുക. ഡ്രോണുകളുടെ തുക അടക്കമുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്