ലുംത്താരി (മേഘാലയ): വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് 15 തൊഴിലാളികള്‍ കുടുങ്ങിയ മേഘാലയയിലെ അപകടഖനിയിലെ ജലനിരപ്പ് അളന്ന് നാവികസേന ഉദ്യോഗസ്ഥര്‍. അപകടം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നാവികസേന സ്ഥലത്തെത്തുന്നത്. എന്നാൽ നാവികസേനയുടെ വരവോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൈവരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെയാണ് നാവികസേനയുടെ രണ്ട് മുങ്ങൽ വിദഗ്ദര്‍ ഖനിയിലെ വെള്ളത്തിന്റെ ആഴമളക്കാനായി 370 അടി താഴ്ചയുള്ള ഖനിയിലിറങ്ങിയത്. ഖനിയിലെ പ്രത്യേക സാഹചര്യത്തിൽ മുങ്ങൽവിദഗ്ധര്‍ക്ക് പരമാവധി നൂറടി ആഴത്തിൽ മാത്രമേ പ്രവര്‍ത്തിക്കാൻ കഴിയൂ എന്ന കാര്യം മുൻനിര്‍ത്തിയാണ് വെള്ളത്തിന്റെ ആഴം പരിശോധിച്ചത്.
320 മുതൽ 350 അടി വരെ ആഴമുള്ള ഖനിയുടെ 'കിണറിൽ' 70 അടിയോളം വെള്ളമുണ്ടെന്നായിരുന്നു ദുരന്തനിവാരണസേനയുടെ കണക്കുകൂട്ടൽ. എന്നാൽ ഇന്നലെ ഖനിയിലിറങ്ങിയ നാവികസേനാ ഉദ്യോഗസ്ഥർക്ക് ഖനിയുടെ അടിത്തട്ടിലെത്താൻ സാധിച്ചില്ല. അടിത്തട്ടിൽ കിണറിന് തിരശ്ചീനമായി എത്ര 'എലിമാള'ങ്ങളുണ്ട് എന്ന് കണ്ടെത്തുന്നത് രക്ഷാപ്രവർത്തനത്തിൽ വലിയ പുരോഗതിയുണ്ടാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഉപകരണങ്ങളുടെ സഹായത്തോടെ നേവിയുടെ മുങ്ങൽ വിദഗ്ധർ ഇന്നും ഖനിയിലിറങ്ങും.
ഖനിയിലെ വെള്ളം വറ്റിക്കാനായി കഴിഞ്ഞ ദിവസം 10 ശേഷിയേറിയ പമ്പുകള്‍ ഒഡീഷയിൽ നിന്ന് എത്തിച്ചിരുന്നെങ്കിലും പമ്പ് പ്രവര്‍ത്തിക്കുമ്പോഴുള്ള പുക ഖനിയ്ക്കുള്ളിലെ ഓക്സിജന്റെ അളവ് കുറയ്ക്കുമോ എന്ന ആശങ്കയുമുണ്ട്. നിലവിൽ ഇരുനൂറോളം മുങ്ങൽവിദഗ്ധരാണ് രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുള്ളത്.
320 മുതൽ 350 അടി വരെ ആഴമുള്ള ഖനിയുടെ 'കിണറിൽ' 70 അടിയോളം വെള്ളമുണ്ടെന്നായിരുന്നു ദുരന്തനിവാരണസേനയുടെ കണക്കുകൂട്ടൽ. എന്നാൽ ഇന്നലെ ഖനിയിലിറങ്ങിയ നാവികസേനാ ഉദ്യോഗസ്ഥർക്ക് ഖനിയുടെ അടിത്തട്ടിലെത്താൻ സാധിച്ചില്ല. അടിത്തട്ടിൽ കിണറിന് തിരശ്ചീനമായി എത്ര 'എലിമാള'ങ്ങളുണ്ട് എന്ന് കണ്ടെത്തുന്നത് രക്ഷാപ്രവർത്തനത്തിൽ വലിയ പുരോഗതിയുണ്ടാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഉപകരണങ്ങളുടെ സഹായത്തോടെ നേവിയുടെ മുങ്ങൽ വിദഗ്ധർ ഇന്നും ഖനിയിലിറങ്ങും.
ഖനിയിലെ വെള്ളം വറ്റിക്കാനായി കഴിഞ്ഞ ദിവസം 10 ശേഷിയേറിയ പമ്പുകള്‍ ഒഡീഷയിൽ നിന്ന് എത്തിച്ചിരുന്നെങ്കിലും പമ്പ് പ്രവര്‍ത്തിക്കുമ്പോഴുള്ള പുക ഖനിയ്ക്കുള്ളിലെ ഓക്സിജന്റെ അളവ് കുറയ്ക്കുമോ എന്ന ആശങ്കയുമുണ്ട്. നിലവിൽ ഇരുനൂറോളം മുങ്ങൽവിദഗ്ധരാണ് രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുള്ളത്.