ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിനേയും അവരുടെ പ്രവര്‍ത്തനങ്ങളേയും വാനോളം പുകഴ്‍ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ നയപ്രഖ്യാപന പ്രസംഗം. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം നടന്നത്. ഈ മന്ത്രിസഭയുടേതായുള്ള അവസാനത്തെ പാർലമെന്‍റ് സമ്മേളനത്തിൽ നാളെയാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത്.
രാജ്യത്തെ അഴിമതിയുടെ വേരറുത്തെന്ന് നയപ്രഖ്യാപനപ്രസംഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നോട്ട് നിരോധനത്തെയും മിന്നലാക്രമണത്തേയും ജിഎസ്‍ടിയേയും പ്രകീര്‍ത്തിച്ചുകൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. ജിഎസ്‍ടിയിലൂടെ ചെറുകിട വ്യാപാരികള്‍ക്കും യുവാക്കള്‍ക്കും ഉന്നമനം ഉണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കൊല്ലം ബൈപ്പാസ് നടപ്പാക്കിയതിനേയും അദ്ദേഹം പുകഴ്ർത്തി. അത് ബിജെപിയുടെ വികസനനേട്ടമായെന്നും രാഷ്ട്രപതി പറയുകയുണ്ടായി.
മുത്തലാഖ് ബിൽ നിയമമാക്കുന്നതിനായുള്ള ശ്രമം ഉണ്ടാകുമെന്നും രാഷ്ട്രപതി പ്രഖ്യാപിക്കുകയുണ്ടായി. എൻഡിഎ സര്‍ക്കാര്‍ രാജ്യത്താകമാനം ആറു കോടി ഗ്യാസ് കണക്ഷൻ നല്കുകയുണ്ടായെന്നും രണ്ടു കോടി 37 ലക്ഷം വീടുകളിൽ വൈദ്യുതി എത്തിക്കാനായെന്നും രാഷ്ട്രപതി പ്രസംഗത്തിൽ പരാമര്‍ശിച്ചു. ഈ വര്‍ഷം പോളിംഗ് ബൂത്തിലേക്ക് പോകുന്ന പുതിയ വോട്ടർമാർക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം ബജറ്റിന് മുന്നോടിയായുള്ള പ്രസംഗം അവസാനിപ്പിച്ചത്.
രാജ്യത്തെ അഴിമതിയുടെ വേരറുത്തെന്ന് നയപ്രഖ്യാപനപ്രസംഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
മുത്തലാഖ് ബിൽ നിയമമാക്കുന്നതിനായുള്ള ശ്രമം ഉണ്ടാകുമെന്നും രാഷ്ട്രപതി പ്രഖ്യാപിക്കുകയുണ്ടായി. എൻഡിഎ സര്‍ക്കാര്‍ രാജ്യത്താകമാനം ആറു കോടി ഗ്യാസ് കണക്ഷൻ നല്കുകയുണ്ടായെന്നും രണ്ടു കോടി 37 ലക്ഷം വീടുകളിൽ വൈദ്യുതി എത്തിക്കാനായെന്നും രാഷ്ട്രപതി പ്രസംഗത്തിൽ പരാമര്‍ശിച്ചു. ഈ വര്‍ഷം പോളിംഗ് ബൂത്തിലേക്ക് പോകുന്ന പുതിയ വോട്ടർമാർക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം ബജറ്റിന് മുന്നോടിയായുള്ള പ്രസംഗം അവസാനിപ്പിച്ചത്.