വാഷിംഗ്ടൺ: ഇന്ത്യ - യുഎസ് സൗഹൃദം കൂടുതൽ ശക്തമാക്കി നരേന്ദ്ര മോദി - ജോ ബൈഡൻ കൂടിക്കാഴ്ച. ഈ ദശകം രൂപപ്പെടുത്തുന്നതിൽ ബൈഡൻ്റെ നേതൃത്വം പ്രധാനമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. രാജ്യാന്തര തലത്തിലുള്ള വെല്ലുവിളികൾ നേരിടാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് സാധിക്കുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി.
നാല് ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ - അമേരിക്കൻ ജനതയാണ് അമേരിക്കയെ ഓരോ ദിവസവും ശക്തിപ്പെടുത്തുന്നത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ സഹകരണം കൂടുതൽ ശക്തമാക്കും. അക്രമ രാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്നത്തെക്കാലത്ത് പ്രസ്ക്തമാണ്. ഞാൻ വൈസ് പ്രസിഡൻ്റായിരുന്ന 2006ൽ തന്നെ ഇന്ത്യയും യു എസും 2020ഓടെ ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളായി തീരുമെന്ന് പറഞ്ഞിരുന്നു. ഇൻഡോ - പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡൻ പറഞ്ഞു.
ഇന്ത്യയും - അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിലെ പ്രധാന പങ്ക് വഹിക്കുക വ്യാപാരബന്ധമായിരിക്കും. 2014ലും 2016ലും ബൈഡനുമായി സംസാരിക്കാൻ അവസരം ലഭിച്ചു. അന്ന് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ബൈഡൻ പങ്കുവച്ചിരുന്നു. ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളതെന്നും മോദി പറഞ്ഞു. കൊവിഡ്-19 വ്യാപനത്തിലും കാലാവസ്ഥ മാറ്റത്തിലും ബൈഡൻ ഭരണകൂടം സ്വീകരിച്ച നിലപാടുകളെ മോദി പ്രകീർത്തിച്ചു.
ഇന്ത്യയിലെ ബൈഡൻ കുടുംബങ്ങളെക്കുറിച്ച് ചില രേഖകൾ കൊണ്ടുവന്ന് മോദി പറഞ്ഞപ്പോൾ കുടുംബത്തിലെ അഞ്ച് പേർ ഇന്ത്യയിലുണ്ടെന്നായിരുന്നു ബൈഡൻ്റെ പ്രതികരണം. കാലാവസ്ഥ വ്യതിയാനവും കൊവിഡും ലോകത്തിന് കനത്ത വെല്ലുവിളിയാണെന്ന് പറഞ്ഞ യു എസ് പ്രസിഡൻ്റ് ഇന്ത്യയും - അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് പറഞ്ഞു.
വ്യാപാരം, പ്രതിരോധ മേഖലയിലെ സഹകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് പ്രധാനമായും ചർച്ചയാകുക. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ച സാഹചര്യം ചർച്ചയായേക്കുമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ സൈനികരെ പിൻവലിച്ച തീരുമാനം വിവാദമായിരിക്കെ ഇന്ത്യയെ ഒപ്പം നിർത്താൻ അമേരിക്ക ശ്രമം നടത്തും. ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പമെന്ന സന്ദേശമാകും ഇതിലൂടെ യുഎസ് നൽകുക. ബൈഡൻ യു എസ് പ്രസിഡൻ്റ് ആയതിന് ശേഷം പ്രധാനമന്ത്രി മോദിയുമായുള്ള ആദ്യ ഉഭയകക്ഷി ചർച്ചയാണ് വൈറ്റ് ഹൗസിൽ നടക്കുന്നത്. വൈറ്റ് ഹൗസിന് പുറത്ത് നരേന്ദ്ര മോദിക്ക് വൻ സ്വീകരണമാണ് ഇന്ത്യക്കാർ ഒരുക്കിയിരുന്നത്.
അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ യുഎസിന്റെ പ്രധാന പങ്കാളിയാണെന്ന് കമലാ ഹാരിസ് പറഞ്ഞു. അഫ്ഗാനിസ്ഥാൻ പ്രശ്നവും ഇന്തോ പാസഫിക് മേഖലയിലെ അഭിവൃദ്ധി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്നും അവർ പറഞ്ഞു. ഇന്ത്യ വാക്സിൻ കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ത്യ - അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി കൈവരിക്കാനായെന്ന് ഇരു നേതാക്കളും പറഞ്ഞു. ഇരുരാജ്യങ്ങളും ഒന്നിച്ച് നിന്നാൽ ലോകത്ത് ഗഹനമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കമല ഹാരിസ് പ്രതികരിച്ചു.
നാല് ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ - അമേരിക്കൻ ജനതയാണ് അമേരിക്കയെ ഓരോ ദിവസവും ശക്തിപ്പെടുത്തുന്നത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ സഹകരണം കൂടുതൽ ശക്തമാക്കും. അക്രമ രാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്നത്തെക്കാലത്ത് പ്രസ്ക്തമാണ്. ഞാൻ വൈസ് പ്രസിഡൻ്റായിരുന്ന 2006ൽ തന്നെ ഇന്ത്യയും യു എസും 2020ഓടെ ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളായി തീരുമെന്ന് പറഞ്ഞിരുന്നു. ഇൻഡോ - പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡൻ പറഞ്ഞു.
ഇന്ത്യയും - അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിലെ പ്രധാന പങ്ക് വഹിക്കുക വ്യാപാരബന്ധമായിരിക്കും. 2014ലും 2016ലും ബൈഡനുമായി സംസാരിക്കാൻ അവസരം ലഭിച്ചു. അന്ന് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ബൈഡൻ പങ്കുവച്ചിരുന്നു. ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളതെന്നും മോദി പറഞ്ഞു. കൊവിഡ്-19 വ്യാപനത്തിലും കാലാവസ്ഥ മാറ്റത്തിലും ബൈഡൻ ഭരണകൂടം സ്വീകരിച്ച നിലപാടുകളെ മോദി പ്രകീർത്തിച്ചു.
ഇന്ത്യയിലെ ബൈഡൻ കുടുംബങ്ങളെക്കുറിച്ച് ചില രേഖകൾ കൊണ്ടുവന്ന് മോദി പറഞ്ഞപ്പോൾ കുടുംബത്തിലെ അഞ്ച് പേർ ഇന്ത്യയിലുണ്ടെന്നായിരുന്നു ബൈഡൻ്റെ പ്രതികരണം. കാലാവസ്ഥ വ്യതിയാനവും കൊവിഡും ലോകത്തിന് കനത്ത വെല്ലുവിളിയാണെന്ന് പറഞ്ഞ യു എസ് പ്രസിഡൻ്റ് ഇന്ത്യയും - അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് പറഞ്ഞു.
വ്യാപാരം, പ്രതിരോധ മേഖലയിലെ സഹകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് പ്രധാനമായും ചർച്ചയാകുക. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ച സാഹചര്യം ചർച്ചയായേക്കുമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ സൈനികരെ പിൻവലിച്ച തീരുമാനം വിവാദമായിരിക്കെ ഇന്ത്യയെ ഒപ്പം നിർത്താൻ അമേരിക്ക ശ്രമം നടത്തും. ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പമെന്ന സന്ദേശമാകും ഇതിലൂടെ യുഎസ് നൽകുക. ബൈഡൻ യു എസ് പ്രസിഡൻ്റ് ആയതിന് ശേഷം പ്രധാനമന്ത്രി മോദിയുമായുള്ള ആദ്യ ഉഭയകക്ഷി ചർച്ചയാണ് വൈറ്റ് ഹൗസിൽ നടക്കുന്നത്. വൈറ്റ് ഹൗസിന് പുറത്ത് നരേന്ദ്ര മോദിക്ക് വൻ സ്വീകരണമാണ് ഇന്ത്യക്കാർ ഒരുക്കിയിരുന്നത്.
അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ യുഎസിന്റെ പ്രധാന പങ്കാളിയാണെന്ന് കമലാ ഹാരിസ് പറഞ്ഞു. അഫ്ഗാനിസ്ഥാൻ പ്രശ്നവും ഇന്തോ പാസഫിക് മേഖലയിലെ അഭിവൃദ്ധി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്നും അവർ പറഞ്ഞു. ഇന്ത്യ വാക്സിൻ കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ത്യ - അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി കൈവരിക്കാനായെന്ന് ഇരു നേതാക്കളും പറഞ്ഞു. ഇരുരാജ്യങ്ങളും ഒന്നിച്ച് നിന്നാൽ ലോകത്ത് ഗഹനമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കമല ഹാരിസ് പ്രതികരിച്ചു.