ആപ്പ്ജില്ല

നിയന്ത്രണരേഖയിൽ പാക് വെടിവെപ്പ്; മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരിക്ക്

ഇന്ന് രാവിലെ കുപ്‌വാരയിലെ നൗഗാമയിലും പൂഞ്ച് പ്രദേശത്തുമാണ് പാക് സൈന്യത്തിൻ്റെ ഭാഗത്ത് നിന്നും വെടിവെപ്പ് ഉണ്ടായത്. മൂന്ന് ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു

Samayam Malayalam 1 Oct 2020, 3:26 pm
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയതായി സൈനിക വക്താവ് കേണൽ രാജേഷ് കാലിയ വ്യക്തമാക്കി.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also read: മിസൈലിനും തടുക്കാനാകില്ല; ചെലവ് 8458 കോടിരൂപ; പ്രധാനമന്ത്രിക്കുള്ള 'എയര്‍ ഇന്ത്യ വണ്‍' ഇന്നെത്തും

ഇന്ന് രാവിലെ കുപ്‌വാരയിലെ നൗഗാമയിലും പൂഞ്ച് പ്രദേശത്തുമാണ് പാക് സൈന്യത്തിൻ്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായത്. പൂഞ്ചിൽ നടന്ന വെടിവെപ്പിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നൗഗാം മേഖലയിൽ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ഇന്ത്യൻ പോസ്‌റ്റുകൾ ലക്ഷ്യമാക്കി പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാാൻ മോർട്ടാർ ആക്രമണവും നടത്തി. പാക് സൈന്യത്തിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുന്നുണ്ട്. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നും സൈനിക വക്‌താവ് പറഞ്ഞു.

Also read: ഇനിയുമെത്ര ഹാഥ്രസ്? എത്ര നിര്‍ഭയമാര്‍? ദളിത് സ്ത്രീകൾക്കെതിരായ പീഡനത്തിൽ 7.3% വർധന

ഇന്ത്യ - ചൈന ബന്ധം താറുമാറായ അവസ്ഥ തുടരുന്നതിനിടെയാണ് പാകിസ്ഥാൻ നിയന്ത്രണരേഖയ്ക്ക് സമീപം തുടരുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടെ മൂവയിരത്തിലധികം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാൻ ലംഘിച്ച് ഇന്ത്യൻ പോസ്‌റ്റുകൾക്ക് നേരെ വെടിയുതിർത്തത്. കഴിഞ്ഞ 17 വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്