ന്യൂഡൽഹി: എൻഡിഎ ഭരണത്തിനു കീഴിലെ നാലര വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ കടബാധ്യതയിൽ 49 ശതമാനം വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍. നിലവിൽ 82 ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് സര്‍ക്കാരിനുള്ളത്. സര്‍ക്കാരിന്റെ തൽസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിന്റെ എട്ടാം എഡിഷനിലാണ് കടബാധ്യത വര്‍ദ്ധിച്ചതു സംബന്ധിച്ച കണക്കുകളുള്ളത്.
2014 ജൂണിലെ കണക്കുകള്‍ പ്രകാരം 54,90,763 രൂപയുടെ കടബാധ്യതയാണ് കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്നത്. എന്നാൽ 2018 ജൂണിൽ 82,.3,253 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിനുണ്ട്. 2010-2011 സാമ്പത്തികവര്‍ഷം മുതലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തിറക്കിത്തുടങ്ങിയത്. ധനമന്ത്രാലയമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.
2014 ജൂണിലെ കണക്കുകള്‍ പ്രകാരം 54,90,763 രൂപയുടെ കടബാധ്യതയാണ് കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്നത്. എന്നാൽ 2018 ജൂണിൽ 82,.3,253 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിനുണ്ട്. 2010-2011 സാമ്പത്തികവര്‍ഷം മുതലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തിറക്കിത്തുടങ്ങിയത്. ധനമന്ത്രാലയമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.