ന്യൂഡല്‍ഹി: കൊവിഡിനെ ചെറുക്കാന്‍ ലോകമെമ്പാടും മരുന്ന് നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ്. ഇതുവരെയും കൊവിഡ് പൂര്‍ണ്ണമായും മാറാന്‍ ഒരു മരുന്ന് പോലും കണ്ടുപിടിച്ചില്ല. എന്നാല്‍, ഇറ്റോളിസുമാബ് എന്ന മരുന്ന് പരിമിതമായ സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാമെന്ന് ഇന്ത്യയിലെ മരുന്ന് റെഗുലേറ്റര്‍. മനുഷ്യ ചര്‍മ്മത്തിനു പുറത്ത് ഉണ്ടാകുന്ന സോറിയാസിസ് പോലുള്ള രോഗത്തിന് നല്‍കുന്ന മരുന്നാണ് ഇറ്റോളിസുമാബ്.
Also Read: കൊവിഡ്: ചൈനയ്ക്ക് വളരെ മുൻപേ അറിയാമായിരുന്നു; ലോകാരോഗ്യ സംഘടന അനങ്ങിയില്ല: വെളിപ്പെടുത്തൽ
മനുഷ്യരില്‍ തൊലിപ്പുറത്തുണ്ടാകുന്ന ഒരു അസുഖമാണ് സോറിയാസിസ്. അടിയന്തര സാഹചര്യങ്ങളില്‍ സോറിയാസിസ് മരുന്ന് ഉപയോഗിക്കാമെന്ന് അംഗീകരിച്ചിരിക്കുകയാണ് ഇന്ത്യയിലെ മരുന്ന് റെഗുലേറ്റര്‍. പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമായിരിക്കും ഈ മരുന്ന് ഉപയോഗിക്കാവൂ. ശ്വാസകോശ സംബന്ധമായ മിതമായതും കഠിനമായതുമായ സാഹചര്യങ്ങളില്‍ ഈ മരുന്ന് ഉപയോഗിക്കാമെന്ന് അധികൃതര്‍ പിടിഐയോട് പറഞ്ഞു.
Also Read: പാളയം കേന്ദ്രീകരിച്ച് ഉറവിടമറിയാത്ത രോഗികള്‍; സമൂഹവ്യാപന ഭീഷണിയിൽ തിരുവനന്തപുരം നഗരം
ഇറ്റോളിസുമാബ് എന്ന മരുന്ന് ഇതിനോടകം തന്നെ ബിയോകോണ്‍ അംഗീകരിച്ചു കഴിഞ്ഞു. കൊവിഡിന്റെ അപര്യാപ്തമായ മെഡിക്കല്‍ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വി ജി സോമാനി സോറിയാസിസിന് ചികിത്സിക്കുന്ന മരുന്ന് അംഗീകരിച്ചു.
രാജ്യത്ത് കൊവിഡ് രോഗികളില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാക്കിയതിനു ശേഷമാണ് മരുന്ന് അംഗീകരിച്ചത്. ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായിരുന്നതായി ശ്വാസകോശരോഗവിദഗ്ധന്‍, ഔഷധശാസ്ത്രജ്ഞന്‍, എയിംസിലെ വിദഗ്ധര്‍ എന്നിവരെല്ലാം അഭിപ്രായപ്പെട്ടു.
Also Read: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് പൂന്തുറ സ്വദേശി
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സോറിയാസിസ് ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് കൊവിഡ് രോഗികളില്‍ നിന്ന് രേഖാമൂലമുള്ള സമ്മതപത്രം വാങ്ങും.
Also Read: കൊവിഡ്: ചൈനയ്ക്ക് വളരെ മുൻപേ അറിയാമായിരുന്നു; ലോകാരോഗ്യ സംഘടന അനങ്ങിയില്ല: വെളിപ്പെടുത്തൽ
മനുഷ്യരില്‍ തൊലിപ്പുറത്തുണ്ടാകുന്ന ഒരു അസുഖമാണ് സോറിയാസിസ്. അടിയന്തര സാഹചര്യങ്ങളില്‍ സോറിയാസിസ് മരുന്ന് ഉപയോഗിക്കാമെന്ന് അംഗീകരിച്ചിരിക്കുകയാണ് ഇന്ത്യയിലെ മരുന്ന് റെഗുലേറ്റര്‍. പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമായിരിക്കും ഈ മരുന്ന് ഉപയോഗിക്കാവൂ. ശ്വാസകോശ സംബന്ധമായ മിതമായതും കഠിനമായതുമായ സാഹചര്യങ്ങളില്‍ ഈ മരുന്ന് ഉപയോഗിക്കാമെന്ന് അധികൃതര്‍ പിടിഐയോട് പറഞ്ഞു.
Also Read: പാളയം കേന്ദ്രീകരിച്ച് ഉറവിടമറിയാത്ത രോഗികള്‍; സമൂഹവ്യാപന ഭീഷണിയിൽ തിരുവനന്തപുരം നഗരം
ഇറ്റോളിസുമാബ് എന്ന മരുന്ന് ഇതിനോടകം തന്നെ ബിയോകോണ്‍ അംഗീകരിച്ചു കഴിഞ്ഞു. കൊവിഡിന്റെ അപര്യാപ്തമായ മെഡിക്കല്‍ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വി ജി സോമാനി സോറിയാസിസിന് ചികിത്സിക്കുന്ന മരുന്ന് അംഗീകരിച്ചു.
രാജ്യത്ത് കൊവിഡ് രോഗികളില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാക്കിയതിനു ശേഷമാണ് മരുന്ന് അംഗീകരിച്ചത്. ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായിരുന്നതായി ശ്വാസകോശരോഗവിദഗ്ധന്‍, ഔഷധശാസ്ത്രജ്ഞന്‍, എയിംസിലെ വിദഗ്ധര്‍ എന്നിവരെല്ലാം അഭിപ്രായപ്പെട്ടു.
Also Read: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് പൂന്തുറ സ്വദേശി
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സോറിയാസിസ് ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് കൊവിഡ് രോഗികളില്‍ നിന്ന് രേഖാമൂലമുള്ള സമ്മതപത്രം വാങ്ങും.