ആപ്പ്ജില്ല

റെംഡെസിവിറിന് അംഗീകാരം; മികച്ച ഫലമെന്ന് അധികൃതർ, കൊവിഡ് പ്രതിരോധിക്കുമോ ഈ മരുന്ന്?

കൊവിഡ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി കാണിക്കുന്ന ആദ്യത്തെ മരുന്നാണ് റെംഡെസിവിർ എന്ന പ്രത്യേകതയുമുണ്ട്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ മാസം മരുന്നിന് അംഗീകാരം നൽകിയിരുന്നു

Samayam Malayalam 2 Jun 2020, 7:29 pm
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെ രോഗബാധിതരിൽ ആൻ്റിവൈറൽ മരുന്ന് ഉപയോഗിക്കാൻ ഗിലെയാദ് സയൻസിന് ഇന്ത്യൻ സർക്കാർ അംഗീകാരം നൽകി. 'റെംഡെസിവിർ' എന്ന മരുന്നാണ് രോഗികളിൽ ഉപയോഗിക്കുക.
Samayam Malayalam റെംഡെസിവിർ മരുന്നിന് അംഗീകാരം
'റെംഡെസിവിർ' മരുന്നിന് അംഗീകാരം


Also Read: കെഎസ്ആർടിസി നാളെ മുതൽ അന്തർജില്ലാ യാത്രകൾ ആരംഭിക്കും

'റെംഡെസിവിർ' കൊവിഡ് രോഗികളിൽ മികച്ച ഫലമാണ് നൽകുന്നതെന്ന് പ്രാഥമിക പരീക്ഷണങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. അടിയന്തര സാഹചര്യത്തിലാണ് മരുന്ന് ഉപയോഗിക്കുക. ജൂൺ ഒന്നിനാണ് മരുന്നിന് അംഗീകാരം നൽകിയതെന്ന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു.

കൊവിഡ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി കാണിക്കുന്ന ആദ്യത്തെ മരുന്നാണ് റെംഡെസിവിർ എന്ന പ്രത്യേകതയുമുണ്ട്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ മാസം മരുന്നിന് അംഗീകാരം നൽകിയിരുന്നു. ജാപ്പനീസ് ഹെൽത്ത് റെഗുലേറ്റർമാരുടെ അംഗീകാരവും മരുന്നിന് ലഭിച്ചിരുന്നു.

മരുന്ന് മികച്ച നേട്ടം കൈവരിച്ചെന്ന് ഗിലെയാദ് സയൻസസ് തിങ്കളാഴ്ച പറഞ്ഞിരുന്നു. യൂറോപ്യൻ - ദക്ഷിണ കൊറിയൻ അധികൃതരും റിംഡെസിവിർ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ദക്ഷിണ കൊറിയ മരുന്ന് ഇറക്കുമതി ചെയ്യണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ യൂറോപ്യൻ - ദക്ഷിണ കൊറിയൻ അധികൃതർക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.

Also Read: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 12 പേര്‍ക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെയാണ് റെംഡെസിവിർ ഉപയോഗിക്കുന്നത് മികച്ച നേട്ടമുണ്ടാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 198,706 ആയി. 5598 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്