മുംബൈ: രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ്-19 കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 97,570 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 46,59,985 ആയി ഉയർന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Also Read: കൊവിഡ് വാക്‌സിൻ ഉടനെത്തുമോ? കൊവാക്‌സിൻ്റെ മൃഗങ്ങളിലെ പരീക്ഷണം വിജയം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1201 പേർക്ക് ജീവൻ നഷ്‌ടമായതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 77,472 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 9,58,316 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 36,34,197 പേർ രോഗമുക്തി നേടിയ ആശുപത്രിവിട്ടു.
രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്‌തതിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്‌തത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്ന സാഹചര്യത്തിൽ ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്ക്. രാജ്യത്തെ കൊവിഡ് കേസുകളിൽ 48ശതമാനവും മഹാരാഷ്‌ട്ര, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലാണ്.
Also Read: 3 ടെക് ഭീമന്മാര്‍ക്ക് 'നോട്ടമില്ലാതെ' യുപിഐ അനുമതി: നടപടി ആവശ്യപ്പെട്ട് ബിനോയ് വിശ്വം
ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്‌ട്രയിൽ ഇന്നലെ മാത്രം കാൽ ലക്ഷത്തിനടുത്ത് രോഗികളുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്ന ആന്ധ്രയിൽ 9,999 പേരും കർണാടകത്തിൽ 9,464 പേർക്കും കഴിഞ്ഞ മണിക്കൂറുകളിൽ രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 5514 കേസുകളും സ്ഥിരീകരിച്ചു.
Also Read: കേരളത്തിലെ കൊവിഡ് കുതിപ്പ്; കാരണം വൈറസിന്‍റെ ജനിതക ഘടനയിലെ മാറ്റങ്ങള്‍? പഠനം
അതിനിടെ ഐസിഎംആറിൻ്റെ സഹായത്തോടെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്‌സിനായ കൊവാക്‌സിൻ്റെ മൃഗങ്ങളിലെ ആദ്യഘട്ട ക്ലിനിക്കൻ പരീക്ഷണം വിജയമെന്ന് ഗവേഷകർ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത് കമ്പനി ആരംഭിച്ചിരുന്നു. രാജ്യത്തെ 12 സ്ഥാപനങ്ങളിലാണ് വാക്‌സിൻ പരീക്ഷണം നടക്കുന്നത്.
Also Read: കൊവിഡ് വാക്‌സിൻ ഉടനെത്തുമോ? കൊവാക്‌സിൻ്റെ മൃഗങ്ങളിലെ പരീക്ഷണം വിജയം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1201 പേർക്ക് ജീവൻ നഷ്‌ടമായതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 77,472 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 9,58,316 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 36,34,197 പേർ രോഗമുക്തി നേടിയ ആശുപത്രിവിട്ടു.
രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്‌തതിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്‌തത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്ന സാഹചര്യത്തിൽ ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്ക്. രാജ്യത്തെ കൊവിഡ് കേസുകളിൽ 48ശതമാനവും മഹാരാഷ്‌ട്ര, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലാണ്.
Also Read: 3 ടെക് ഭീമന്മാര്‍ക്ക് 'നോട്ടമില്ലാതെ' യുപിഐ അനുമതി: നടപടി ആവശ്യപ്പെട്ട് ബിനോയ് വിശ്വം
ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്‌ട്രയിൽ ഇന്നലെ മാത്രം കാൽ ലക്ഷത്തിനടുത്ത് രോഗികളുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്ന ആന്ധ്രയിൽ 9,999 പേരും കർണാടകത്തിൽ 9,464 പേർക്കും കഴിഞ്ഞ മണിക്കൂറുകളിൽ രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 5514 കേസുകളും സ്ഥിരീകരിച്ചു.
Also Read: കേരളത്തിലെ കൊവിഡ് കുതിപ്പ്; കാരണം വൈറസിന്‍റെ ജനിതക ഘടനയിലെ മാറ്റങ്ങള്‍? പഠനം
അതിനിടെ ഐസിഎംആറിൻ്റെ സഹായത്തോടെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്‌സിനായ കൊവാക്‌സിൻ്റെ മൃഗങ്ങളിലെ ആദ്യഘട്ട ക്ലിനിക്കൻ പരീക്ഷണം വിജയമെന്ന് ഗവേഷകർ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത് കമ്പനി ആരംഭിച്ചിരുന്നു. രാജ്യത്തെ 12 സ്ഥാപനങ്ങളിലാണ് വാക്‌സിൻ പരീക്ഷണം നടക്കുന്നത്.