ആപ്പ്ജില്ല

'ബാഗില്‍ ബോംബ്'; ഭീഷണി മുഴക്കി യാത്രക്കാരന്‍, ഇന്‍റിഗോ വിമാനം നിലത്തിറക്കി

തന്റെ ബാഗില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരന്‍ അവകാശപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരന്‍ ഭീഷണി മുഴക്കിയതോടെ വിമാനം ഉടന്‍ തന്നെ നിലത്തിറക്കി.

Samayam Malayalam 22 Jul 2022, 1:20 pm
പറ്റ്‌ന: ബാഗില്‍ ബോംബ് ഉണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഡല്‍ഹിയിലേക്ക് പുറപ്പെട്ട 6E2126 എന്ന വിമാനമാണ് നിലത്തിറക്കിയത്. ബിഹാറിലെ പറ്റ്‌ന വിമാനത്താവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്.
Samayam Malayalam indigo flights emergency landing due to bomb threat
'ബാഗില്‍ ബോംബ്'; ഭീഷണി മുഴക്കി യാത്രക്കാരന്‍, ഇന്‍റിഗോ വിമാനം നിലത്തിറക്കി


Also Read:
ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി

തന്റെ ബാഗില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരന്‍ അവകാശപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരന്‍ ഭീഷണി മുഴക്കിയതോടെ വിമാനം ഉടന്‍ തന്നെ നിലത്തിറക്കി. പിന്നാലെ വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

ഉടന്‍തന്നെ അപകടമില്ലെന്ന് ഉറപ്പുവരുത്തി. ഭീഷണി മുഴക്കിയ ആളുടെ ബാഗ് പരിശോധിച്ചെങ്കിലും ബോംബ് ഒന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം, വിമാനത്തില്‍ ബോബ് ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരന് മാനസികമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡോഗ് സ്‌ക്വാഡും പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ നില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാന സര്‍വീസ് മനപ്പൂര്‍വ്വം വൈകിപ്പിപ്പിക്കാന്‍ ഇയാള്‍ മനപൂര്‍വ്വം ബോംബ് ഉണ്ടെന്ന് പറഞ്ഞതാണോയെന്ന് കാര്യം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

Also Read: പോക്‌സോ കേസില്‍ പ്രതിയ്ക്ക് 35 വര്‍ഷം തടവ്; ശിക്ഷ 2019 ലെ കേസിന്

സംഭവത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, സൗത്ത് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള ഒരു സ്‌കൂളില്‍ ബോംബ് ഭീഷണി ലഭിച്ചിരുന്നു. എന്നാല്‍, സംഭവം ഇങ്ങനെയല്ല. പത്താം ക്ലാസ് പരീക്ഷയ്ക്ക് പഠിക്കാത്തതിനാല്‍ സ്‌കൂളിലെ വിദ്യാര്‍ഥി വിളിച്ച് പറഞ്ഞതാണിതെന്ന് പിന്നീട് കണ്ടെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്