ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയിലുണ്ടായ സുനാമിയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 222 കവിഞ്ഞു. ദുരന്തത്തെത്തുടർന്ന് 800ൽ അധികം ആളുകൾക്ക് പരിക്കേറ്റു. ക്രാക്കത്തോവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതാണ് സുനാമിക്ക് കാരണം. സ്ഫോടനത്തെത്തുടർന്ന് കടലിനടിയിലുണ്ടായ ഭൂമികുലുക്കമാണ് സുനാമിക്ക് വഴിവെച്ചത്. അമാവാസി ദിനത്തിലുണ്ടാകുന്ന ശക്തിയേറിയ തിരകൾ സുനാമിക്ക് കാരണമായതായി ദുരന്തനിവാരണ ഏജൻസി വക്താവ് പുർവോ നുഗ്രോഹോ പറഞ്ഞു. അതേസമയം സഭവത്തിൽ കൂടുതൽ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് ഇന്തോനേഷ്യയിലെ ജിയോളജിക്കൽ ഏജൻസി.
തെക്കൻ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും സുനാമിത്തിരകള്‍ ആഞ്ഞടിച്ചിരിക്കുന്നത്. 60 അടിയിലേറെ ഉയരെ തിരമാലകള്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിനാൽ അതിനിടയിൽ ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് നിഗമനം. അതിനാൽ തന്നെ മരണ സംഖ്യ ഇനിയും ഉയർന്നേക്കാം.
അഗ്നിപര്‍വ്വത ദ്വീപിൽ സ്ഫോടനമുണ്ടായ ശേഷം 24 മിനിറ്റുകൾക്ക് ശേഷമായിരുന്നു സുനാമിത്തിരകൾ ആഞ്ഞടിച്ചിരിക്കുന്നത്. 13 മിനിറ്റോളം സമയം സ്ഫോടനം നീണ്ടുനിന്നെന്നാണ് ഇന്തോനേഷ്യ ദുരന്ത നിവാരണ അതോറിറ്റി വക്താവ് സുട്ടോപോ ന്യുഗ്രോഹോ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
ബാന്തെൻ പ്രവിശ്യയിലെ പ്രദേശങ്ങളിൽ മാത്രം 30-ലേറെ പേർ മരിച്ചതായാണ് അധികൃതർ നൽകുന്ന വിവരം. നാളുകള്‍ക്ക് മുമ്പ് പാലു, സുലവേസി ദ്വീപുകളിലുണ്ടായ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും ആയിരത്തിലേറെ പേര്‍ മരിച്ചിരുന്നു. 2004-ൽ ആഞ്ഞടിച്ച സുനാമിയിൽ 1,68,000 പേരാണ് ഇന്തോനേഷ്യയിൽ മാത്രം മരിച്ചിരുന്നത്.
തെക്കൻ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും സുനാമിത്തിരകള്‍ ആഞ്ഞടിച്ചിരിക്കുന്നത്. 60 അടിയിലേറെ ഉയരെ തിരമാലകള്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിനാൽ അതിനിടയിൽ ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് നിഗമനം. അതിനാൽ തന്നെ മരണ സംഖ്യ ഇനിയും ഉയർന്നേക്കാം.
അഗ്നിപര്‍വ്വത ദ്വീപിൽ സ്ഫോടനമുണ്ടായ ശേഷം 24 മിനിറ്റുകൾക്ക് ശേഷമായിരുന്നു സുനാമിത്തിരകൾ ആഞ്ഞടിച്ചിരിക്കുന്നത്. 13 മിനിറ്റോളം സമയം സ്ഫോടനം നീണ്ടുനിന്നെന്നാണ് ഇന്തോനേഷ്യ ദുരന്ത നിവാരണ അതോറിറ്റി വക്താവ് സുട്ടോപോ ന്യുഗ്രോഹോ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
ബാന്തെൻ പ്രവിശ്യയിലെ പ്രദേശങ്ങളിൽ മാത്രം 30-ലേറെ പേർ മരിച്ചതായാണ് അധികൃതർ നൽകുന്ന വിവരം. നാളുകള്‍ക്ക് മുമ്പ് പാലു, സുലവേസി ദ്വീപുകളിലുണ്ടായ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും ആയിരത്തിലേറെ പേര്‍ മരിച്ചിരുന്നു. 2004-ൽ ആഞ്ഞടിച്ച സുനാമിയിൽ 1,68,000 പേരാണ് ഇന്തോനേഷ്യയിൽ മാത്രം മരിച്ചിരുന്നത്.