ആപ്പ്ജില്ല

ടെക്കിയുടെ കൊലപാതകം: തുറിച്ചുനോട്ടം വിലക്കിയതിന്‍റെ പ്രതികാരം

ഓഫീസിലെ വാച്ച്‌മാനായ ബാബന്‍ സൈലിക്ക, രസീലയെ തുറിച്ച്‌ നോക്കിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തലേദിവസം വാക്ക് തര്‍ക്കം നടന്നിരുന്നു

TNN 30 Jan 2017, 2:51 pm
പുനെ: തുറിച്ചു നോട്ടം താക്കീത് ചെയ്തതിലുള്ള പ്രതികാരമാണ് രസീലയുടെ കൊലപാതകത്തിന്‍റെ കാരണമെന്ന് പോലീസ്. കൊല്ലപ്പെടുന്നതിന് തലേ ദിവസമുണ്ടായ വാക്ക് തര്‍ക്കവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പുനെ പോലീസ് വ്യക്തമാക്കി. രസിലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അസി.കമ്മീഷണര്‍ വൈശാലി ജാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Samayam Malayalam infosys techie murdered security guard arrested
ടെക്കിയുടെ കൊലപാതകം: തുറിച്ചുനോട്ടം വിലക്കിയതിന്‍റെ പ്രതികാരം


ഓഫീസിലെ വാച്ച്‌മാനായ ബാബന്‍ സൈലിക്ക, രസീലയെ തുറിച്ച്‌ നോക്കിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തലേദിവസം വാക്ക് തര്‍ക്കം നടന്നിരുന്നു. തന്നെ നിരന്തരം തുറിച്ച്‌ നോക്കി ശല്യം ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനെ രസീല താക്കീത് ചെയ്യുകയും ഇനിയിത് ആവര്‍ത്തിച്ചാല്‍ പരാതിപ്പെടുമെന്ന് പറയുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം പ്രൊജക്‌ട് പൂര്‍ത്തിയാക്കാനായി രസീല ഓഫീസിലെത്തിയപ്പോള്‍ ഈ വാച്ച്‌മാനും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഓഫീസിലേക്ക് കാര്‍ഡ് സ്വൈപ് ചെയ്ത് രസീല പ്രവേശിച്ചപ്പോള്‍ ഇയാളും ഒപ്പം അകത്തേക്ക് കടക്കുകയായിരുന്നു. തന്നെപ്പറ്റി പരാതിപ്പെടരുതെന്ന് രസീലയോട് ഇയാള്‍ ആവശ്യപ്പെടുകയും പിന്നീടുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ രസീലയെ കമ്പ്യൂട്ടര്‍ കേബിള്‍ ഉപയോഗിച്ച്‌ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച്‌ കൊല്ലുകയുമായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. ചോദ്യം ചെയ്യലില്‍ പ്രതി സ്വയം കുറ്റം സമ്മതിച്ചെങ്കിലും കൂടുതല്‍ ശക്തമായ തെളിവുകള്‍ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ പുനെ പോലീസ് രൂപീകരിച്ചിട്ടുണ്ട്.

രസീലയുടെ ടീ ലീഡറായ അഭിജിത്ത് കോത്താരിയുടെ പരാതിയിലാണ് നിലവില്‍ പോലീസ് പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുലര്‍ച്ചെയുള്ള ഷിഫ്റ്റിലുള്ള സഹപ്രവര്‍ത്തക മൂന്ന് മണിക്ക് ഓഫീസില്‍ നിന്ന് പോയ ശേഷം ഓഫീസില്‍ രസീല ഒറ്റക്കായിരുന്നുവെന്ന് കോത്താരിയുടെ പരാതിയില്‍ പറയുന്നു. ബാംഗ്ലൂരിലുള്ള മറ്റൊരു ടീമുമായി സഹകരിച്ചായിരുന്നു രസീല ജോലി നോക്കി വന്നിരുന്നത്. വൈകിട്ട് 6.20-ഓടെയാണ് ഒരു മണിക്കൂറായി രസീലയെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ബാംഗ്ലൂര്‍ ഓഫീസില്‍ നിന്നും കോത്താരിയെ അറിയിച്ചത്. ഈ സമയം വീട്ടിലായിരുന്ന കോത്താരി ഫോണിലൂടെ രസീലയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

7.30-ഓടെ കോത്താരി കമ്പനിയിലേക്ക് വിളിച്ച്‌ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ച പ്രകാരം ഓഫീസ് ക്യാബിനിലെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ വിളിച്ചപ്പോള്‍ ആണ് രസീല കൊല്ലപ്പെട്ട വിവരം താന്‍ അറിഞ്ഞതെന്ന് കോത്താരി പറഞ്ഞു. തുടര്‍ന്ന് ഓഫീസിലെത്തിയപ്പോൾ കോണ്‍ഫറന്‍സ് റൂമില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന രസീലയെയാണ് താൻ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. രസീലയുടെ മുഖത്തും വായിലും ചോരയുണ്ടായിരുന്നതായും മഞ്ഞ നിറത്തിലുള്ള ലാന്‍ കേബിള്‍ ഉപയോഗിച്ചാണ് രസീലയെ കൊന്നതെന്നും കോത്താരിയുടെ മൊഴിയില്‍ പറയുന്നു.

Infosys techie murdered; security guard arrested

Police said they were working on some crucial leads and were confident of cracking the case after scanning through CCTV footage

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്