ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തുന്നതിനു മുൻപ് ബാലകോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രത്തിൽ 263 ഭീകരര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 26ന് വ്യോമാക്രമണം നടത്തുന്നതിന് അഞ്ച് ദിവസം മുൻപ് ഇത്രയും പേര് ഭീകരകേന്ദത്തിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ദേശീയചാനലായ ടൈംസ് നൗവാണ് വാര്‍ത്ത പുറത്തുവിട്ടത്. ഭീകരക്യാംപിൽ ഉണ്ടായിരുന്ന പരിശീലകരുടെയും റിക്രൂട്ടുകളുടെയും മൊബൈൽ ഫോൺ സിഗ്നലുകള്‍ നാഷണൽ ടെക്നിക്കൽ റിസര്‍ച്ച് ഓര്ഗനൈസേഷൻ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ആക്രമണത്തിനു ശേഷം സിഗ്നലുകള്‍ അപ്പാടെ ഇല്ലാതായതായും ഇന്റലിജൻസ് വൃത്തങ്ങള്‍ പറയുന്നു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തവരെ പരിശീലിപ്പിക്കാനായി 18 ജെയ്ഷെ മുഹമ്മദ് കമാൻഡര്‍മാര്‍ ഭീകരകേന്ദ്രത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. യുഎസിനെതിരായ അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്ത യുദ്ധഭടന്മാരായ ഇവരെ ഇപ്പോള്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഫ്തി ഉമര്‍, മൗലാന ജാവേദ്, മൗലാനാ അസ്ലം, അജ്മൽ മൗലാനാ സുബൈര്‍, മൗലാന അബ്ദുളഅ ഗഫൂര്‍ കശ്മീരി, മൗലാനാ ക്വാദ്രാത്തുള്ള, മൗലാന ഖാസിം, മൗലാന ജുനൈദ് എന്നീ ജെയ്ഷ് ഭീകരരാണ് അപ്രത്യക്ഷരായിരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇവരെ എല്ലാവരെയും മസൂദ് അസര്‍ തന്നെയാണ് നേരിട്ട് തെരഞ്ഞെടുത്തതെന്നാണ് വിവരം.
ഭീകരകേന്ദ്രത്തിൽ ഉണ്ടായിരുന്നവരിൽ 83 പേര് ആദ്യഘട്ട പരിശീലനത്തിനും 91 പേര് രണ്ടാം ഘട്ട പരിശീലനത്തിനും എത്തിയതായിരുന്നു. ക്യാംപിലുണ്ടായിരുന്ന 25 പേരെ ചാവേറാക്രമണങ്ങള്‍ക്കായി പ്രത്യേകം പരിശീലിപ്പിച്ചു വരികയായിരുന്നുവെന്നും വിവരമുണ്ട്. ക്യാംപിലെ ഭീകരര്‍ക്ക് പുറമെ പാചകക്കാരും സുരക്ഷാജോലിക്കാരും അടക്കം പന്ത്രണ്ടോളം ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് ഇന്റലിജൻസ് വൃത്തങ്ങള്‍ പറയുന്നു. മാര്‍ച്ച് ആദ്യമായിരുന്നു ഇവരുടെ പരിശീലനം ആരംഭിക്കാനിരുന്നത്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തവരെ പരിശീലിപ്പിക്കാനായി 18 ജെയ്ഷെ മുഹമ്മദ് കമാൻഡര്‍മാര്‍ ഭീകരകേന്ദ്രത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. യുഎസിനെതിരായ അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്ത യുദ്ധഭടന്മാരായ ഇവരെ ഇപ്പോള്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഫ്തി ഉമര്‍, മൗലാന ജാവേദ്, മൗലാനാ അസ്ലം, അജ്മൽ മൗലാനാ സുബൈര്‍, മൗലാന അബ്ദുളഅ ഗഫൂര്‍ കശ്മീരി, മൗലാനാ ക്വാദ്രാത്തുള്ള, മൗലാന ഖാസിം, മൗലാന ജുനൈദ് എന്നീ ജെയ്ഷ് ഭീകരരാണ് അപ്രത്യക്ഷരായിരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇവരെ എല്ലാവരെയും മസൂദ് അസര്‍ തന്നെയാണ് നേരിട്ട് തെരഞ്ഞെടുത്തതെന്നാണ് വിവരം.
ഭീകരകേന്ദ്രത്തിൽ ഉണ്ടായിരുന്നവരിൽ 83 പേര് ആദ്യഘട്ട പരിശീലനത്തിനും 91 പേര് രണ്ടാം ഘട്ട പരിശീലനത്തിനും എത്തിയതായിരുന്നു. ക്യാംപിലുണ്ടായിരുന്ന 25 പേരെ ചാവേറാക്രമണങ്ങള്‍ക്കായി പ്രത്യേകം പരിശീലിപ്പിച്ചു വരികയായിരുന്നുവെന്നും വിവരമുണ്ട്. ക്യാംപിലെ ഭീകരര്‍ക്ക് പുറമെ പാചകക്കാരും സുരക്ഷാജോലിക്കാരും അടക്കം പന്ത്രണ്ടോളം ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് ഇന്റലിജൻസ് വൃത്തങ്ങള്‍ പറയുന്നു. മാര്‍ച്ച് ആദ്യമായിരുന്നു ഇവരുടെ പരിശീലനം ആരംഭിക്കാനിരുന്നത്.