ഗോവ: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമായി ചെമ്പൻ വിനോദ്. ഇതാദ്യമായാണ് ഐഎഫ്എഫ്ഐയിൽ ഒരു മലയാളി നടൻ ഈ നേട്ടം കൈവരിക്കുന്നത്. മാത്രമല്ല മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും സ്വന്തമാക്കി.
'ഈമയൗ' എന്ന ചിത്രത്തിലൂടെയാണ് ഇരുവര്‍ക്കും പുരസ്കാരം ലഭിച്ചിരിക്കുന്നത്. 2010-ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നായകൻ' എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ജോസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് അദ്ദേഹം.
യുക്രൈൻ-റഷ്യൻ ചിത്രം ഡോൺബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവർണമയൂരം ലഭിച്ചിരിക്കുന്നത്. സെർജി ലോസ്നിറ്റ്സയാണ് സംവിധാനം. മികച്ച നടിക്കുള്ള പുരസ്കാരം അനസ്റ്റസ്യ പുസ്റ്റോവിറ്റ് നേടി. വെന്‍ ട്രീസ് ഫാള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. മില്‍കോ ലാസ്റോവിന്‍റെ അഗ എന്ന ചിത്രത്തിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു.
രജതമയൂരവും 15 ലക്ഷം രൂപയും അടങ്ങുന്നതാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. രജതമയൂരവും 10 ലക്ഷം രൂപയുമാണ് മികച്ച നടന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി ഗോവൻ മേളയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു
'ഈമയൗ' എന്ന ചിത്രത്തിലൂടെയാണ് ഇരുവര്‍ക്കും പുരസ്കാരം ലഭിച്ചിരിക്കുന്നത്. 2010-ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നായകൻ' എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ജോസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് അദ്ദേഹം.
യുക്രൈൻ-റഷ്യൻ ചിത്രം ഡോൺബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവർണമയൂരം ലഭിച്ചിരിക്കുന്നത്. സെർജി ലോസ്നിറ്റ്സയാണ് സംവിധാനം. മികച്ച നടിക്കുള്ള പുരസ്കാരം അനസ്റ്റസ്യ പുസ്റ്റോവിറ്റ് നേടി. വെന്‍ ട്രീസ് ഫാള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. മില്‍കോ ലാസ്റോവിന്‍റെ അഗ എന്ന ചിത്രത്തിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു.