ആപ്പ്ജില്ല

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുക ഈ നിയമ പ്രകാരം? കോടതിയിലും മറ്റുമുള്ള വെല്ലുവിളികള്‍ മറികടക്കാൻ നീക്കം, കേന്ദ്രം ഒരുങ്ങി തന്നെ

Popular Front Of India: പോപ്പുലർ ഫ്രണ്ടിനെ ഏതു വിധേനയും നിരോധിക്കാനുള്ള പദ്ധതി തന്നെയാണ് കേന്ദ്രം സ്വകരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിരോധനം സംബന്ധിച്ച കോടതിയിലും മറ്റുമുള്ള വെല്ലുവിളികള്‍ മറികടക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തി വരികയാണെന്നാണ് സൂചനകൾ‌.

Samayam Malayalam 26 Sept 2022, 8:13 pm
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ രാജ്യത്തുടനീളമുള്ള റെയ്ഡാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്നത്. എൻഐഎയുടെ (NIA) ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡും ഇത് തന്നെയായിരുന്നു. എന്തുകൊണ്ട് ഇത്തരത്തിൽ ഒരു റെയ്ഡ് എൻഐഎയും ഇ ഡിയും ചേർന്ന് നടത്തി എന്നതിനെ കുറിച്ച് എല്ലാവരും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലും പ്രഖ്യാപിച്ചു. ദേശീയ നേതാക്കളെ അടക്കം റെയ്ഡ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. ഹർത്താലിൽ (Hartal) ഭീകരമായ തോതിലുള്ള അക്രമങ്ങളായിരുന്നു സംഘടന പ്രവർത്തകർ നടത്തിയത്. അക്രമ സംഭവങ്ങളിൽ മാത്രം ആയിരത്തിലധികം പോപ്പുലര്ഡ‍ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലാകുകയും ചെയ്തു.
Samayam Malayalam investigating agencies to collect more evidence against popular front of india
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുക ഈ നിയമ പ്രകാരം? കോടതിയിലും മറ്റുമുള്ള വെല്ലുവിളികള്‍ മറികടക്കാൻ നീക്കം, കേന്ദ്രം ഒരുങ്ങി തന്നെ


​മോദിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘടന

നേതാക്കൾക്ക് എതിരെയുള്ള കുറ്റപത്രത്തിൽ എൻഐഎയും ഇ ഡിയും ചേർത്തിരിക്കുന്നത് ആരെയും ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താൻ വരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതിയിട്ടിരുന്നു എന്നാണ് എൻഐയുടെ ആരോപണം. കേരളത്തിൽ ഭാകരപ്രവർത്തനങ്ങൾക്ക് വേണ്ടി വിദേശ രാജ്യങ്ങളിൽ നിന്ന് പണം ഒഴുകുന്നത് വരെ ഇ ഡി ചൂണ്ടികാണിച്ചു. ഇതിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എൻഐഎ കേന്ദ്രത്തിന് നിർദേശം നൽകിയെന്ന വാർത്തയും പുറത്ത് വന്നിരുന്നു.

​നിരോധിക്കാനുള്ള നീക്കം

പോപ്പുലർ ഫ്രണ്ടിനെ ഏതു വിധേനയും നിരോധിക്കാനുള്ള പദ്ധതി തന്നെയാണ് കേന്ദ്രം സ്വകരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിരോധനം സംബന്ധിച്ച കോടതിയിലും മറ്റുമുള്ള വെല്ലുവിളികള്‍ മറികടക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തി വരികയാണെന്നാണ് സൂചനകൾ‌. ഈ മാസം 22-ന് 15 സംസ്ഥാനങ്ങളിലായി എന്‍ഐഎയും ഇ.ഡിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ നൂറിലേറെ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. റെയ്ഡുകളില്‍, തീവ്രവാദ പ്രർത്തനങ്ങളെ സംബന്ധിച്ച് ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

​മുന്നൊരുക്കങ്ങൾ സജീവം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രഹസ്യാന്വേഷണ ഏജന്‍സികളും പിഎഫ്‌ഐയെ യുഎപിഎ നിയമപ്രകാരം നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്യുമെന്നാണ് റിപ്പോർട്ട്. പിഎഫ്‌ഐയുമായി ബന്ധപ്പെട്ടവര്‍ കോടതിയില്‍ നിരോധനത്തെ വെല്ലുവിളിക്കാനുള്ള സാധ്യത ഏറെയാണ്. അത്തരം സാഹചര്യങ്ങളില്‍ നിയമപരമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തി വരികയാണ് ആഭ്യന്തര മന്ത്രാലയം. നിരോധനത്തിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയം നിയമോപദേശങ്ങള്‍ തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

​60 കോടിയുടെ ഇടപാട്

പിഎഫ്‌ഐയുമായി ബന്ധപ്പെട്ടുള്ള ഒന്നും വിട്ടുകളയരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുറച്ച് വര്‍ഷങ്ങളായി ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണത്തില്‍ പിഎഫ്‌ഐയുടെ ബാങ്ക് അക്കൗണ്ടുകളില്‍ 60 കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തിയതായി ഇ ഡി വ്യക്തമാക്കുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്