ആപ്പ്ജില്ല

സിബിഐ വിവാദം: എ കെ ബസ്സിയ്ക്കെതിരെ മോഷണത്തിന് കേസെടുത്തേക്കും

ബസ്സിയ്ക്കെതിരെ സാക്ഷിമൊഴിയും

Samayam Malayalam 31 Oct 2018, 2:14 pm
ന്യൂഡൽഹി: കോഴ വിവാദത്തെ തുടര്‍ന്ന് നിര്‍ബന്ധിത അവധിയിലുള്ള സിബിഐ സ്പെഷ്യൽ ഡയറക്ടര്‍ രാകേഷ് അസ്ഥാനയ്ക്കെതിരെ അന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥൻ ഡിസിപി എ കെ ബസ്സിയ്ക്കെതിരെ കേസെടുക്കാൻ നീക്കം. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരെ ആരോപണം ഉന്നയിച്ച ദേവേന്ദര്‍ കുമാറിൻ്റെ വീട്ടിൽ നിന്ന് റെയ്ഡിൽ പിടികൂടിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ രേഖപ്പെടുത്താതിരുന്നതിനെത്തുടര്‍ന്നാണ് നടപടി.
Samayam Malayalam a k bassi


അന്വേഷണം തുടരുന്നതിനിടെ തന്നെ പോര്‍ട് ബ്ലയറിലേയ്ക്ക് സ്ഥലം മാറ്റിയതിനെതിരെ എ കെ ബസ്സി കോടതിയിൽ ഹര്‍ജി ഫയൽ ചെയ്തിരുന്നു. അസ്ഥാന കൈക്കൂലി വാങ്ങിയതിന് തന്‍റെ പക്കൽ തെളിവുകളുണ്ടെന്നും ബസി കോടതിയെ അറിയിച്ചിരുന്നു.

ഒക്ടോബര്‍ 20നാണ് ദേവേന്ദര്‍ കുമാറിന്‍റെ വീട്ടിൽ എ കെ ബസ്സി റെയ്ഡ് നടത്തിയത്. എട്ട് മൊബൈൽ ഫോണുകള്‍, ഐപാഡ്, ഒരു ഹാര്‍ഡ് ഡിസ്ക് എന്നിവ വീട്ടിൽ നിന്ന് കണ്ടുകെട്ടിയെങ്കിലും ഒരു മൊബൈൽ ഫോൺ മാത്രമാണ് എടുത്തതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അലോക് വര്‍മയ്ക്കെതിരെ ആരോപണങ്ങള്‍ അന്വേഷിക്കുന്ന സതീഷ് ദഗര്‍ കോടതിയെ അറിയിച്ചു. എന്നാൽ മറ്റു ഉപകരണങ്ങളും സിബിഐയുടെ ഫോറൻസിക് സെര്‍ച്ച് യൂണിറ്റിൽ നിന്ന് കണ്ടെത്തിയതായി ദഗര‍് കോടതിയെ അറിയിച്ചു. കൂടാതെ സിബിഐ അസിസ്റ്റന്‍റ് പ്രോഗ്രാമറായ ബൻവാരിലാലിന്‍റെ മൊഴിയും എ കെ ബസ്സിയ്ക്ക് എതിരാണെന്നാണ് സൂചന.

എ കെ ബസ്സിയും സംഘവും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇവര്‍ക്കെതിരെ പിടിച്ചുപറിയ്ക്കും കൊള്ളയടിയ്ക്കും കേസെടുക്കണമെന്നും ദേവേന്ദര്‍ കുമാറിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്