ജയ്പൂർ: ബജറ്റ് അവതരത്തിന് പിന്നാലെ എംഎൽഎമാർക്ക് ഐ ഫോൺ സമ്മാനമായി നൽകിയ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ വിവാദത്തിൽ. 75,000 മുതൽ ഒരു ലക്ഷം രൂപവരെ വിലമതിക്കുന്ന 200 ഫോണുകളാണ് വിതരണം ചെയ്തത്. ലഭിച്ച ഫോണുകൾ തിരികെ നൽകണമെന്ന് സ്വന്തം എംഎൽഎമാർക്ക് ബിജെപി നിർദേശം നൽകിയതോടെയാണ് വിവാദം ആരംഭിച്ചത്.
രണ്ട് കോടി രൂപ ചെലവഴിച്ച് 75000 മുതല്‍ ഒരു ലക്ഷം രൂപ വിലയുള്ള ഐ ഫോണ്‍ 13 മോഡലിൻ്റെ 250 ഐ ഫോണുകളാണ് അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സർപ്രൈസ് സമ്മാനമായി എംഎൽഎമാർക്ക് നൽകാനായി വാങ്ങിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 200 ഫോണുകൾ വിതരണം ചെയ്യുകയും ചെയ്തു.
ബജറ്റ് പ്രസംഗത്തിനൊടുവിലാണ് സർപ്രൈസ് സമ്മാനത്തെക്കുറിച്ചുള്ള വിവരം ഗെലോട്ട് വ്യക്തമാക്കിയത്. ഫോണുകൾ സമ്മാനമായി ലഭിച്ച വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ബിജെപി നേതാക്കളായ ഗുലാബ് കട്ടാരിയ, രാജേന്ദ്ര റാത്തോഡ് എന്നിവരടക്കമുള്ളവർ നടത്തിയ ചർച്ചയ്ക്ക് ശേഷം ഫോണുകൾ തിരികെ നൽകാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. സർക്കാർ നൽകിയ ഐ ഫോണുകൾ തിരികെ നൽകണമെന്ന് ബിജെപിയുടെ രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു.
"സർക്കാർ സമ്മാനമായി നൽകിയ ഐ ഫോണുകൾ ബിജെപി എംഎൽഎമാർ മടക്കി നൽകണം. സംസ്ഥാന സർക്കാർ നിലവിൽ കടക്കെണിയിലാണ്. അതിനാൽ ഫോണുകൾ സ്വീകരിക്കേണ്ട എന്നത് പാർട്ടിയുടെ തീരുമാനമാണ്" - എന്ന് സതീഷ് പൂനിയ വ്യക്തമാക്കി. ഫോണുകൾ മടക്കി നൽകുമെന്ന ബിജെപി നേതൃത്വത്തിൻ്റെ നിലപാടിനോട് സർക്കാർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. സമാനമായ സംഭവം മുൻപും രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആപ്പിൾ ഐ പാഡുകളും ലാപ് ടോപ്പുകളും രാജസ്ഥാൻ സർക്കാർ മുൻപ് വിതരണം ചെയ്തിരുന്നു.
രണ്ട് കോടി രൂപ ചെലവഴിച്ച് 75000 മുതല്‍ ഒരു ലക്ഷം രൂപ വിലയുള്ള ഐ ഫോണ്‍ 13 മോഡലിൻ്റെ 250 ഐ ഫോണുകളാണ് അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സർപ്രൈസ് സമ്മാനമായി എംഎൽഎമാർക്ക് നൽകാനായി വാങ്ങിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 200 ഫോണുകൾ വിതരണം ചെയ്യുകയും ചെയ്തു.
ബജറ്റ് പ്രസംഗത്തിനൊടുവിലാണ് സർപ്രൈസ് സമ്മാനത്തെക്കുറിച്ചുള്ള വിവരം ഗെലോട്ട് വ്യക്തമാക്കിയത്. ഫോണുകൾ സമ്മാനമായി ലഭിച്ച വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ബിജെപി നേതാക്കളായ ഗുലാബ് കട്ടാരിയ, രാജേന്ദ്ര റാത്തോഡ് എന്നിവരടക്കമുള്ളവർ നടത്തിയ ചർച്ചയ്ക്ക് ശേഷം ഫോണുകൾ തിരികെ നൽകാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. സർക്കാർ നൽകിയ ഐ ഫോണുകൾ തിരികെ നൽകണമെന്ന് ബിജെപിയുടെ രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു.
"സർക്കാർ സമ്മാനമായി നൽകിയ ഐ ഫോണുകൾ ബിജെപി എംഎൽഎമാർ മടക്കി നൽകണം. സംസ്ഥാന സർക്കാർ നിലവിൽ കടക്കെണിയിലാണ്. അതിനാൽ ഫോണുകൾ സ്വീകരിക്കേണ്ട എന്നത് പാർട്ടിയുടെ തീരുമാനമാണ്" - എന്ന് സതീഷ് പൂനിയ വ്യക്തമാക്കി. ഫോണുകൾ മടക്കി നൽകുമെന്ന ബിജെപി നേതൃത്വത്തിൻ്റെ നിലപാടിനോട് സർക്കാർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. സമാനമായ സംഭവം മുൻപും രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആപ്പിൾ ഐ പാഡുകളും ലാപ് ടോപ്പുകളും രാജസ്ഥാൻ സർക്കാർ മുൻപ് വിതരണം ചെയ്തിരുന്നു.