കോപ്പിയടിച്ച മലയാളി ഐ.പി.എസ്. ട്രെയിനി ജയിലിൽ; സഹായിച്ച ഭാര്യ അറസ്റ്റിൽ
സംഭവത്തില്‍ ചെന്നൈ എഗ്മൂര്‍ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
Samayam Malayalam 31 Oct 2017, 11:15 am
ചെന്നൈ: സിവില്‍ സര്‍വീസിന്‍റെ മെയിൻ പരീക്ഷയിൽ കോപ്പിയടിച്ച് കൃത്രിമം കാട്ടിയ മലയാളി ഐ.പി.എസ്. ട്രെയിനിയെ ജയിലിലേക്ക് മാറ്റി. പിടിയിലായ എറണാകുളം സ്വദേശി ഷഫീര്‍ കരീമിനെതിരെ(25) പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷക്കിടെയാണ് ഷഫീര്‍ കൃത്രിമം കാട്ടിയത്. ഇതിന് സഹായിച്ച ഷഫീറിന്‍റെ ഭാര്യയെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു.
ബ്‌ളൂടൂത്ത് മുഖേന ഹൈദരാബാദില്‍ നിന്ന് ഷഫീറിന്‍റെ ഭാര്യ ജോയ്‍സി ജോയ് മൊബൈല്‍ ഫോണിലൂടെ ഷബീറിന് ഉത്തരം പറഞ്ഞു കൊടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനായി ചെന്നൈ പോലീസ് ഹൈദരാബാദ് പോലീസിന്‍റെ സഹായം തേടിയിയിരുന്നു. തുടര്‍ന്നാണ് ഹൈദരാബാദ് പോലീസിന്‍റെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഹൈദരാബാദിലെ അശോക് നഗറിലുള്ള ലാ എക്സലൻസ് ഐഎഎസ്-ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ സിവിൽ സര്‍വ്വീസസിലേക്ക് കൊണ്ടുപോയിരിക്കുകയാണിപ്പോൾ. കരീമിന്‍റെ സുഹൃത്ത് പി രാംബാബു അധ്യാപകനായി ജോലി ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഇവിടെ ജോയ്‍സി നിരന്തരം എത്തിയിരുന്നെന്നും പോലീസ് വ്യക്തമാക്കി. ഐ.എ.എസ്. നേടാനായാണ് ഷഫീര്‍ വീണ്ടും സിവില്‍ സര്‍വീസസ് പരീക്ഷ എഴുതിയത്.
ഷഫീറും ഭാര്യ ജോയ്സിയും (ചിത്രം കടപ്പാട്: ന്യൂസ് 18)
തിരുനല്‍വേലി നങ്കുനേരി സബ് ഡിവിഷനില്‍ പ്രൊബേഷൻ കാലയളവിൽ അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്ടായി ജോലിചെയ്ത് വരികയായിരുന്നു 2014 ഐ.പി.എസ്. ബാച്ചുകാരനായ ഷഫീര്‍. സംഭവത്തില്‍ ചെന്നൈ എഗ്മൂര്‍ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
IPS officer Safeer Karim jailed for cheating in Civil Service Exam
IPS officer Safeer Karim jailed for cheating in Civil Service Exam; wife Joicy Joy who helped him via bluetooth connection while exam happening, arrested in Hyderabad
ബ്‌ളൂടൂത്ത് മുഖേന ഹൈദരാബാദില്‍ നിന്ന് ഷഫീറിന്‍റെ ഭാര്യ ജോയ്‍സി ജോയ് മൊബൈല്‍ ഫോണിലൂടെ ഷബീറിന് ഉത്തരം പറഞ്ഞു കൊടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനായി ചെന്നൈ പോലീസ് ഹൈദരാബാദ് പോലീസിന്‍റെ സഹായം തേടിയിയിരുന്നു. തുടര്‍ന്നാണ് ഹൈദരാബാദ് പോലീസിന്‍റെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഹൈദരാബാദിലെ അശോക് നഗറിലുള്ള ലാ എക്സലൻസ് ഐഎഎസ്-ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ സിവിൽ സര്‍വ്വീസസിലേക്ക് കൊണ്ടുപോയിരിക്കുകയാണിപ്പോൾ. കരീമിന്‍റെ സുഹൃത്ത് പി രാംബാബു അധ്യാപകനായി ജോലി ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഇവിടെ ജോയ്‍സി നിരന്തരം എത്തിയിരുന്നെന്നും പോലീസ് വ്യക്തമാക്കി. ഐ.എ.എസ്. നേടാനായാണ് ഷഫീര്‍ വീണ്ടും സിവില്‍ സര്‍വീസസ് പരീക്ഷ എഴുതിയത്.
ഷഫീറും ഭാര്യ ജോയ്സിയും (ചിത്രം കടപ്പാട്: ന്യൂസ് 18)
തിരുനല്‍വേലി നങ്കുനേരി സബ് ഡിവിഷനില്‍ പ്രൊബേഷൻ കാലയളവിൽ അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്ടായി ജോലിചെയ്ത് വരികയായിരുന്നു 2014 ഐ.പി.എസ്. ബാച്ചുകാരനായ ഷഫീര്‍. സംഭവത്തില്‍ ചെന്നൈ എഗ്മൂര്‍ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
IPS officer Safeer Karim jailed for cheating in Civil Service Exam
IPS officer Safeer Karim jailed for cheating in Civil Service Exam; wife Joicy Joy who helped him via bluetooth connection while exam happening, arrested in Hyderabad