ന്യൂഡൽഹി: ആധാര്‍ വേരിഫിക്കേഷന് വേണ്ടി മാത്രമുള്ളതാണോ എന്ന് സുപ്രീം കോടതി. ആധാര്‍ കേസിൽ വാദം കേള്‍ക്കവേ ഭരണഘടനാബെഞ്ചിന്‍റേതായിരുന്നു ചോദ്യം. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആധാര്‍ സുരക്ഷിതമാകുമോ എന്നും കോടതി ആരാഞ്ഞു. ക്ഷേമപദ്ധതികളിൽ ചോര്‍ച്ച തടയാൻ ആധാര്‍ അനിവാര്യമാണെന്ന് പറയാത്തതെന്താണെന്നും കോടതി ചോദിച്ചു.
ആധാറിന്‍റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹര്‍ജിക്കാരുടെ വാദമാണ് ഇന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേട്ടത്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും പല രാജ്യങ്ങളും വേണ്ടെന്നു വച്ച സംവിധാനമാണ് ആധാറിലൂടെ നടപ്പാക്കുന്നതെന്നുമുള്ള വാദമായിരുന്നു ഹര്‍ജിക്കാര്‍ ഭരണഘടനാബെഞ്ചിനു മുന്നിൽ വെച്ചത്.
സാമൂഹിക ക്ഷേമ പദ്ധതികളുടെ കൃത്യമായ വിതരണം ഉറപ്പാക്കാൻ ആധാര്‍ എടുക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് അവകാശമില്ലേയെന്ന് ഹര്‍ജിക്കാരോട് കോടതി ചോദിച്ചു. കേസില്‍ വിശദമായ വാദം നടക്കുന്ന സമയത്ത് വിശദവിവരങ്ങള്‍ നല്‍കാമെന്നാണ് ഹര്‍ജിക്കാര്‍ മറുപടി നല്‍കിയത്. കേസില്‍ ആദ്യ വാദം ബുധനാഴ്ച പൂര്‍ത്തിയായി. കേസില്‍ വ്യാഴാഴ്ചയും വാദം തുടരും.
ആധാറിന്‍റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹര്‍ജിക്കാരുടെ വാദമാണ് ഇന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേട്ടത്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും പല രാജ്യങ്ങളും വേണ്ടെന്നു വച്ച സംവിധാനമാണ് ആധാറിലൂടെ നടപ്പാക്കുന്നതെന്നുമുള്ള വാദമായിരുന്നു ഹര്‍ജിക്കാര്‍ ഭരണഘടനാബെഞ്ചിനു മുന്നിൽ വെച്ചത്.
സാമൂഹിക ക്ഷേമ പദ്ധതികളുടെ കൃത്യമായ വിതരണം ഉറപ്പാക്കാൻ ആധാര്‍ എടുക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് അവകാശമില്ലേയെന്ന് ഹര്‍ജിക്കാരോട് കോടതി ചോദിച്ചു. കേസില്‍ വിശദമായ വാദം നടക്കുന്ന സമയത്ത് വിശദവിവരങ്ങള്‍ നല്‍കാമെന്നാണ് ഹര്‍ജിക്കാര്‍ മറുപടി നല്‍കിയത്. കേസില്‍ ആദ്യ വാദം ബുധനാഴ്ച പൂര്‍ത്തിയായി. കേസില്‍ വ്യാഴാഴ്ചയും വാദം തുടരും.