ആപ്പ്ജില്ല

സുലൈമാനി വധത്തില്‍ ഇന്ത്യയ്ക്കും ഭയം? മോദി സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്ന അഞ്ചു കാര്യങ്ങള്‍

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധത്തില്‍ ഇന്ത്യയ്ക്കും ഭയം. ഇതേതുടര്‍ന്ന്, സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. ഡ്രോണ്‍ നിയമങ്ങള്‍ കര്‍ശനമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇറാഖിലെ ബാഗ്ദാദ് വിമാനത്താവള റോഡില്‍ യുഎസ് സേന നടത്തിയ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇതിനുശേഷമാണ് കേന്ദ്രം രാജ്യത്ത് ഡ്രോണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ബന്ധിതരാകുന്നത്.

Samayam Malayalam 10 Jan 2020, 1:43 pm
ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധത്തില്‍ ഇന്ത്യയ്ക്കും ഭയം. ഇതേതുടര്‍ന്ന്, സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. ഡ്രോണ്‍ നിയമങ്ങള്‍ കര്‍ശനമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇറാഖിലെ ബാഗ്ദാദ് വിമാനത്താവള റോഡില്‍ യുഎസ് സേന നടത്തിയ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇതിനുശേഷമാണ് കേന്ദ്രം രാജ്യത്ത് ഡ്രോണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
Samayam Malayalam is india fears in qasem soleimanis murder there are five things that modi government concern in iran us tension
സുലൈമാനി വധത്തില്‍ ഇന്ത്യയ്ക്കും ഭയം? മോദി സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്ന അഞ്ചു കാര്യങ്ങള്‍


​ഇന്ത്യ എന്തിന് ഭയക്കുന്നു?

കഴിഞ്ഞ കുറച്ചു മാസങ്ങളായി അജ്ഞാതമായ വ്യോമ സംവിധാനങ്ങള്‍ ഉള്‍പ്പെടെ രണ്ട് വലിയ ആഗോള ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം ഡ്രോണ്‍ നിയമങ്ങള്‍ രാജ്യത്ത് ശക്തമാക്കാന്‍ പോകുന്നത്. സെപ്തംബര്‍ മാസത്തില്‍ ആയിരുന്നു ആദ്യ ആക്രമണം. സൗദി അറേബ്യയിലെ റിഫൈനറികളില്‍ നടത്തിയ ആക്രമണത്തില്‍ രാജ്യത്തിന്റെ ആഗോള അസംസ്‌കൃത എണ്ണയുടെ പകുതിയോളം ബാധിച്ചു. കഴിഞ്ഞയാഴ്ച ബാഗ്ദാദില്‍ കൊല്ലപ്പെട്ട ഇറാനിലെ ഉയര്‍ന്ന മിലിറ്ററി കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടേതാണ് രണ്ടാമത്തെ ആക്രമണം. ഈ രണ്ട് ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങുന്നത്.

​നിലവിലെ ഡ്രോണ്‍ പോളിസിയില്‍ നിന്നും പിന്നോട്ടു പോകാന്‍ ഒരുങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍

കേന്ദ്ര സര്‍ക്കാരിന്റെ ഡ്രോണ്‍ പോളിസിയില്‍ നിന്നും പിന്നോട്ടു പോകാന്‍ ഒരുങ്ങി രണ്ട് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഇതിനായുള്ള കാര്യനിര്‍വ്വഹണക്രമം കര്‍ശനമാക്കുന്നതിനുള്ള ചര്‍ച്ചകളെ കുറിച്ച് ബോധവാന്മാരാണ് ഉദ്യോഗസ്ഥര്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയ ആപല്‍സൂചക ചിഹ്നം ആണ് ഡ്രോണ്‍ പോളിസി ആവശ്യപ്പെടുന്നത്. 'ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോം' എന്ന പേരില്‍ പുതുതായി ആരംഭിച്ച ട്രാഫിക് മാനേജ്‌മെന്റ് മെക്കാനിസം ആണിത്. ഡ്രോണുകളുടെ നിര്‍മ്മാതാക്കള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പറ്റുന്ന ഒരു തത്സമയ പ്ലാറ്റ്‌ഫോം ആകും ഡിജിറ്റര്‍ സ്‌കൈ പ്ലാറ്റ്‌ഫോം. സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയില്‍, പുതിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ നിര്‍മ്മിക്കുന്നത് കാണാന്‍ കഴിയും. കടുത്ത നിയന്ത്രണങ്ങളോടു കൂടി ഡിജിറ്റല്‍ സ്‌കൈ പോളിസി നടപ്പാക്കാനാണ് തീരുമാനം.

​ഇന്ത്യയില്‍ സുലൈമാനി ഭീകരാക്രമണം നടത്തിയോ? പേരെടുത്ത് പറയാതെ ട്രംപ്

ഇന്ത്യയിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ കൊല്ലപ്പെട്ട ഇറാന്‍ ഖുദ്സ് സേനാ തലവന്‍ ഖാസിം സുലൈമാനി സഹായം ചെയ്തിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. ഇന്ത്യയെ മാത്രമല്ല, ബ്രിട്ടനിലും ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ക്ക് സുലൈമാനിയുടെ സഹായം ലഭിച്ചതായാണ് ട്രംപ് വെളിപ്പെടുത്തിയത്. എന്നാല്‍, ഇന്ത്യയില്‍ എവിടെയാണ് സുലൈമാനിയുടെ സഹായത്തോടെ ആക്രമണം നടന്നതെന്ന് ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2012 ല്‍ ഡല്‍ഹിയില്‍ ഇസ്രായേലി പ്രതിനിധിയുടെ ഭാര്യയുടെ കാറിന് നേരെയുണ്ടായ ബോംബാക്രമണമാണ് ട്രംപ് സൂചിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 'തീവ്രവാദികളുമായും തീവ്രവാദവുമായും ലോകമെമ്പാടും ഇറാന്‍ ഖുദ്സ് സേനാ തലവന്‍ ഖാസിം സുലൈമാനിയ്ക്ക് ബന്ധമുണ്ട്. ന്യൂഡല്‍ഹിയിലും ലണ്ടനിലും ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ക്ക് സുലൈമാനിയുടെ സഹായം ലഭിച്ചു. നിരപരാധികളായ ആളുകളുടെ കൊലപ്പെടുത്തുന്നതില്‍ സുലൈമാനി എന്നും അത്യാസക്തി പ്രകടിപ്പിച്ചിരുന്നു', ഇന്ത്യയെ മുള്‍മുനയിലാഴ്ത്തിയ ട്രംപിന്റെ പ്രസ്താവന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്