ആപ്പ്ജില്ല

അന്യമതത്തില്‍ നിന്ന് വിവാഹം കഴിക്കുന്നത് ദേശദ്രോഹമാണോ? മുന്‍ ഗവര്‍ണറോട് ശശി തരൂര്‍

നസറുദ്ദീന്‍ ഷായും അനുപം ഖേറും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വരാജ് നസറുദ്ദീന്‍ ഷായെ നന്ദിയില്ലാത്തവന്‍ എന്ന് റ്ററിലൂടെ വിളിക്കുകയായിരുന്നു. ഇതിനു മറുപടിയായാണ് ശശി തരൂരിന്‍റെ പ്രതികരണം.

Samayam Malayalam 24 Jan 2020, 12:54 pm
ന്യൂഡല്‍ഹി: മുന്‍ ഗവര്‍ണറും അന്തരിച്ച കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഭര്‍ത്താവുമായ സ്വരാജ് കൗശലിനെതിരെ ശശി തരൂര്‍. നസറുദ്ദീന്‍ ഷായും അനുപം ഖേറും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വരാജ് ട്വിറ്ററിലൂടെ നസറുദ്ദീന്‍ ഷായ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. നസറുദ്ദീന്‍ ഷായെ നന്ദിയില്ലാത്തവന്‍ എന്ന് സ്വരാജ് ട്വിറ്ററിലൂടെ വിളിക്കുകയായിരുന്നു.
Samayam Malayalam Shashi Tharoor


സ്വരാജിന്റെ ട്വീറ്റ്:

'മിസ്റ്റര്‍ നസറുദ്ദീന്‍ ഷാ, നിങ്ങള്‍ നന്ദികെട്ട ആളാണ്. ഈ രാജ്യം നിങ്ങള്‍ക്ക് എല്ലാ പേരും പ്രശസ്തിയും പണവും നല്‍കി. എന്നിട്ടും നിങ്ങള്‍ നിരാശപ്പെടുത്തി. നിങ്ങള്‍ അന്യമതത്തില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിച്ചു. ആരും ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. നിങ്ങളുടെ സഹോദരന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ലഫ്റ്റനന്റ് ജനറല്‍ ആയി. നിങ്ങള്‍ക്ക് തുല്യ അവസരത്തില്‍ കൂടുതല്‍ നല്‍കിയിട്ടില്ലേ?, നസറുദ്ദീന്‍ ഷായ്‌ക്കെതിരെ സ്വരാജ്.

ശശി തരൂരിന്റെ ട്വീറ്റ്:


ഇതിനു മറുപടിയായി ശശി തരൂര്‍ പറഞ്ഞത് ഇപ്രകാരമാണ്, 'ഗവര്‍ണര്‍ സാഹിബ്, നിങ്ങളുടെ മതത്തിന്റെ പുറത്തുനിന്നുള്ള ഒരാളെ വിവാഹം കഴിക്കുന്നത് ദേശദ്രോഹമാണോ? അല്ലെങ്കില്‍ അനുപം ഖേറിനെ വിമര്‍ശിക്കുന്നത് ദേശദ്രോഹമാണോ?', ശശി തരൂര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ നടന്ന അക്രമത്തെ കുറിച്ചുള്ള ബോളിവുഡ് താരം അനുപം ഖേറിന്റെ ട്വീറ്റുകളെ കുറിച്ചും അഭിപ്രായ പ്രകടനത്തെ കുറിച്ചും നസറുദ്ദീന്‍ ഷാ പ്രതികരിച്ചതില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്നത്.

'അനുപം ഖേറിനെ ഗൗരവമായി കാണേണ്ടതില്ല. അദ്ദേഹം ഒരു കോമാളിയാണ്. എഫ്ടിഐഐ, എന്‍എസ്ഡി എന്നിവിടങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സമകാലികരോട് ചോദിച്ചാല്‍ മതി. കാര്യസാധ്യത്തിനായി സ്തുതിപാടുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെകുറിച്ച് മനസിലാക്കാന്‍ കഴിയും. അത് അദ്ദേഹത്തിന്റെ രക്തത്തിലുള്ളതാണ്. അതില്‍ ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കില്ല', നസറുദ്ദീന്‍ ഷാ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്