ആപ്പ്ജില്ല

രാജ്യത്തിന്റെ ഐക്യം നശിപ്പിക്കാന്‍ അധികാരത്തിലിരിക്കുന്ന 'തുക്‌ഡെ- തുക്‌ഡെ ഗ്യാങ്' തീരുമാനിച്ചിട്ടുണ്ടോ? ശശി തരൂര്‍

ഹിന്ദി മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെബിനാറില്‍ നിന്ന് പുറത്തുപോകണമെന്ന് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയിലെ ഒരു സെക്രട്ടറി പറയുന്നത് അസാധരണ സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Samayam Malayalam 23 Aug 2020, 12:30 pm
ന്യൂഡല്‍ഹി: ഹിന്ദി അറിയാത്തവര്‍ യോഗം ഉപേക്ഷിച്ച് പോകണമെന്ന ആയുഷ് സെക്രട്ടറിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എം പി. ഹിന്ദി മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെബിനാറില്‍ നിന്ന് പുറത്തുപോകണമെന്ന് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയിലെ ഒരു സെക്രട്ടറി പറയുന്നത് അസാധരണ സാഹചര്യമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് ശശി തരൂരിന്റെ പ്രതികരണം.
Samayam Malayalam ശശി തരൂര്‍
शशि थरूर (फाइल फोटो)


Also Read: 'ഞാൻ ഇംഗ്ലീഷ് സംസാരിക്കില്ല, ഹിന്ദി അറിയാത്തവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നില്ല'; ആയുഷ് സെക്രട്ടറിയുടെ പ്രസ്‌താവന വിവാദത്തില്‍

'ഹിന്ദി മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെബിനാറില്‍ നിന്ന് പുറത്തുപോകണമെന്ന് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയിലെ ഒരു സെക്രട്ടറി പറയുന്നത് അസാധരണ സാഹചര്യമാണ്. സര്‍ക്കാരിന് എന്തെങ്കിലും മാന്യത ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഈ സെക്രട്ടറിയെ ആ സ്ഥാനത്ത് നിന്ന് മാറ്റി തമിഴനായ ഒരു ജനസേവകനെ നിയമിക്കണം. രാജ്യത്തിന്റെ ശക്തമായ ഐക്യം നശിപ്പിക്കാന്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന തുക്‌ഡെ- തുക്‌ഡെ ഗ്യാങ് തീരുമാനിച്ചിട്ടുണ്ടോ?', ശശി തരൂര്‍ ട്വീറ്റ് ചെയ്തു.


ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്ന് ഓഗസ്റ്റ് 18 മുതല്‍ 20 വരെ രാജ്യമെമ്പാടുമുള്ള നാച്ചുറോപ്പതി ഡോക്ടര്‍മാര്‍ക്കായി നടത്തിയ ദേശീയ കോണ്‍ഫറന്‍സിലാണ് ഹിന്ദി ഭാഷാ വിവാദം ഉടലെടുത്തത്. കൊവിഡ്- 19 മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനെയാണ് ചര്‍ച്ചകള്‍ നടന്നത്.

Also Read: മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അസമിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് കോണ്‍ഗ്രസ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പങ്കെടുത്ത ചടങ്ങ് ആദ്യ ദിവസം മുതല്‍ ഹിന്ദിയിലാണ് നടന്നത്. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമം നടന്നെങ്കിലും ഇവരും ഹിന്ദി കൂടുതലായി കൈകാര്യം ചെയ്തതോടെ തമിഴ്നാട്ടില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാര്‍ എതിര്‍പ്പറിയിച്ചു.

Also Read: ‘വെറുതെ ദിവാസ്വപ്നം കാണേണ്ട’; ശത്രുത മറന്നു ഒരുമിച്ച കശ്മീർ നേതാക്കളുടെ ആവശ്യം തള്ളി ബിജെപി

300ലധികം ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ചടങ്ങ് ഇംഗ്ലീഷിലാക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിച്ചത്. ഇതേത്തുടര്‍ന്നാണ് ആയുഷ് സെക്രട്ടറി രാജേഷ് കൊട്ടേച്ച വിവാദ പരാമര്‍ശം നടത്തിയത്. 'കഴിഞ്ഞ രണ്ട് ദിവസമായി പരിപാടിയില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു. ഇതിനിടെ ചില പ്രശ്നങ്ങള്‍ ഉള്ളതായി മനസിലാക്കാന്‍ കഴിഞ്ഞു. താന്‍ ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന് വാദിക്കുന്നവര്‍ക്ക് പിരിഞ്ഞ് പോകാം. ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതില്‍ വശമില്ലാത്തതിനാല്‍ താന്‍ ഹിന്ദിയിലായിരിക്കും തുടര്‍ന്നും സംസാരിക്കുക' - എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതൊരു ദേശീയ കോണ്‍ഫറന്‍സ് ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷയിലായിരിക്കും കോണ്‍ഫറന്‍സ് നടത്തേണ്ടത് എന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ വാദിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്