ന്യൂഡൽഹി: ശരിയാ നിയമപ്രകാരമുള്ള ഇസ്ലാമിക് ബാങ്കിങ് സമ്പ്രദായം ഇന്ത്യയിൽ നടപ്പാക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. വാര്‍ത്താ ഏജൻസിയായ പിടിഐയുടെ ലേഖകൻ വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിക്കുന്ന മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വിഷയത്തിൽ ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും പരിശോധന നടത്തിയതായും ആര്‍ബിഐ അറിയിച്ചു.
ബാങ്കിങിനും സാമ്പത്തികസേവനങ്ങള്‍ക്കുമായുള്ള പൗരന്മാരുടെ തുല്യമായ അവകാശം സംരക്ഷിക്കാനാണ് തീരുമാനമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിശദീകരണം. പലിശരഹിതമായ സാമ്പത്തികസമ്പ്രദായമാണ് ഇസ്ലാമിക് ബാങ്കിങ് അഥവാ ശരിയാ ബാങ്കിങ്. ഇസ്ലാം മതവിശ്വാസപ്രകാരം പലിശ ഈടാക്കുന്നത് തെറ്റാണ്.
ബാങ്കിങിനും സാമ്പത്തികസേവനങ്ങള്‍ക്കുമായുള്ള പൗരന്മാരുടെ തുല്യമായ അവകാശം സംരക്ഷിക്കാനാണ് തീരുമാനമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിശദീകരണം. പലിശരഹിതമായ സാമ്പത്തികസമ്പ്രദായമാണ് ഇസ്ലാമിക് ബാങ്കിങ് അഥവാ ശരിയാ ബാങ്കിങ്. ഇസ്ലാം മതവിശ്വാസപ്രകാരം പലിശ ഈടാക്കുന്നത് തെറ്റാണ്.