ബംഗലൂരു: കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിൽ ആരോപണവിധേയനായ സുധീർ കുമാർ ശർമ അന്തരിച്ചു. ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമപോരാട്ടം തുടരുന്നതിനിടെയാണ് 62 കാരനായ സുധീർ കുമാർ അർബുദം ബാധിച്ച് മരിച്ചത്.
20 വർഷമായി സുപ്രീം കോടതിയിൽ സുധീർ കുമാർ നഷ്ടപരിഹാരത്തിനായി നിയമ പോരാട്ടം നടത്തി വരികയായിരുന്നു. കെ.ചന്ദ്രശേഖറുമായി ഉണ്ടായിരുന്ന സുഹൃദ്ബന്ധമാണ് സുധീർ കുമാറിനെ ഐഎസ്ആർഒ ചാര കേസിൽ പെടുത്തിയത്. 1998ൽ സുപ്രീം കോടതി നിർദേശിച്ച ഒരു ലക്ഷം രൂപ കേരള സർക്കാർ സുധീർ ശർമക്ക് നൽകിയിരുന്നു. നമ്പി നാരായണന്റെ കേസ് വിജയിച്ചത് പോലെ തന്റെ കേസും വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുധീർ കുമാർ ശർമ.
20 വർഷമായി സുപ്രീം കോടതിയിൽ സുധീർ കുമാർ നഷ്ടപരിഹാരത്തിനായി നിയമ പോരാട്ടം നടത്തി വരികയായിരുന്നു. കെ.ചന്ദ്രശേഖറുമായി ഉണ്ടായിരുന്ന സുഹൃദ്ബന്ധമാണ് സുധീർ കുമാറിനെ ഐഎസ്ആർഒ ചാര കേസിൽ പെടുത്തിയത്. 1998ൽ സുപ്രീം കോടതി നിർദേശിച്ച ഒരു ലക്ഷം രൂപ കേരള സർക്കാർ സുധീർ ശർമക്ക് നൽകിയിരുന്നു. നമ്പി നാരായണന്റെ കേസ് വിജയിച്ചത് പോലെ തന്റെ കേസും വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുധീർ കുമാർ ശർമ.