ബെംഗളൂരു: ബഹിരാകാശരംഗത്ത് ഇന്ത്യയുടെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ്റെ രണ്ടാം ഘട്ടത്തിന്‍റെ വിക്ഷേപണം ഏപ്രിലിന് ശേഷം മാത്രമെന്ന് വ്യക്തമാക്കി ഐഎസ്ആര്‍ഓ. ഈ വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ വിക്ഷേപണം നടത്താനായിരുന്നു ഐഎസ്ആര്‍ഓ തുടക്കത്തിൽ പദ്ധതിയിട്ടിരുന്നത്. ചന്ദ്രയാൻ രണ്ടിന്‍റെ ഏതാനും ടെസ്റ്റുകള്‍ കൂടി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും മാര്‍ച്ച് - ഏപ്രിൽ മാസങ്ങളിൽ വിക്ഷേപിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നും ഐഎസ്ആര്‍ഓ ചെയര്‍മാൻ കെ ശിവൻ പറഞ്ഞു. ഇത് സാധ്യമല്ലെങ്കിൽ പദ്ധതി ജൂണിലേയ്ക്ക് മാറ്റി വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻവര്‍ഷം രണ്ടാം പകുതിയിൽ ഐഎസ്ആര്‍ഓ ധാരാളം പദ്ധതികള്‍ക്കായി സമയം നീക്കി വെച്ചതുമൂലമാണ് ചന്ദ്രയാൻ 2 വൈകിയത്.
വിമാനങ്ങള്‍ക്കുള്ളിലും ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് മൊബൈലിൽ കോളുകള്‍ വിളിക്കാൻ സഹായിക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത സംവിധാനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കെ ശിവൻ പറഞ്ഞു. ടെലികോം വകുപ്പിന്‍റെ അപേക്ഷ പരിഗണിക്കുന്നുണ്ടെന്നും ജിസാറ്റ് 29, ജിസാറ്റ് 11, ജിസാറ്റ് 20 എന്നീ ഉപഗ്രഹങ്ങൾ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്‍റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിപ്പിക്കാനായി വിക്ഷേപിച്ചവയാണെന്നും വോയ്സ് സേവനത്തിനായും ഈ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനങ്ങള്‍ക്കുള്ളിലും ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് മൊബൈലിൽ കോളുകള്‍ വിളിക്കാൻ സഹായിക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത സംവിധാനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കെ ശിവൻ പറഞ്ഞു. ടെലികോം വകുപ്പിന്‍റെ അപേക്ഷ പരിഗണിക്കുന്നുണ്ടെന്നും ജിസാറ്റ് 29, ജിസാറ്റ് 11, ജിസാറ്റ് 20 എന്നീ ഉപഗ്രഹങ്ങൾ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്‍റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിപ്പിക്കാനായി വിക്ഷേപിച്ചവയാണെന്നും വോയ്സ് സേവനത്തിനായും ഈ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.