ആപ്പ്ജില്ല

ഇന്‍-സ്‍പേസ്: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് റോക്കറ്റ് നിര്‍മ്മിക്കാം; ഐഎസ്‍ആര്‍ഒ പിന്തുണയ്ക്കും

കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ ഇത്തരത്തിൽ ആശയം മുന്നോട്ട് വച്ചത്. റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടേയും നിര്‍മ്മാണത്തിനും വിക്ഷേപണത്തിനും സ്വകാര്യ മേഖലയ്ക്ക് അനുമതി ലഭിക്കും

Samayam Malayalam 25 Jun 2020, 1:18 pm
ബെംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്തു സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുന്ന ഇൻ സ്‌പേസിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി ഐഎസ്ആര്‍ഒ. കഴിഞ്ഞ ദിവസമാണ് ഇൻ സ്‌പേസ് എന്ന ബോർഡിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam കെ. ശിവൻ
കെ. ശിവൻ


Also Read : ഗാല്‍വന്‍ താഴ്വരയിൽ ചൈനയുടെ വന്‍ സേനാ വിന്യാസം; പുതിയ ഉപഗ്രഹചിത്രങ്ങള്‍‍ ആശങ്ക പടർത്തുന്നു

ഐഎസ്ആര്‍ഒ ബഹിരാകാശ രംഗത്തെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഈ ബോര്‍ഡിന് അനുമതി നല്‍കുമെന്നും കെ. ശിവന്‍ വ്യക്തമാക്കി. അതില്‍ വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടേയും നിര്‍മ്മാണത്തിനും വിക്ഷേപണത്തിനും അനുമതി നല്‍കിയിട്ടുണ്ട്. അതിന് പുറമെ ബഹിരാകാശ രംഗത്തെ അനുബന്ധ സേവനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്ക് കടന്നുവരുവാന്‍ സാധിക്കും.

സാമൂഹിക സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ വികസനത്തിനെ ഇത് വളരെയധികം സഹായിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാൻ പറഞ്ഞു. ഇതിലൂടെ ഒട്ടനവധി തൊഴിലവസരങ്ങള്‍ ആളുകള്‍ക്ക് ലഭിക്കും. ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയിലെ പ്രധാനികളില്‍ ഒന്നായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ സ്പേയ്സ്, പ്രമോഷൻ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സ്പെയ്സ്) എന്ന സ്വയംഭരണാവകാശമുളള്ള നോഡല്‍ ഏജന്‍സിക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രൂപം നല്‍കുകയായിരുന്നു. അനുമതി നല്‍കിയിരുന്നു. ഇതിലൂടെ സ്വകാര്യ മേഖലയ്ക്ക് ബഹിരാകാശത്ത് പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുന്നതിനും അത് നിയന്ത്രിക്കുന്നതിനുമുള്ള അനുമതിയും നല്‍കുമെന്നും കെ. ശിവന്‍ അറിയിച്ചു.

ഇന്‍-സ്പെയ്സ് എന്നത് ഒരു നോഡല്‍ ഏജന്‍സിയായിട്ടാക്കും പ്രവ‍ർത്തിക്കുന്നത്. ഇതിലൂടെ ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കാനും സാധിക്കും. ഇതിന് വേണ്ട ഐഎസ്ആര്‍ഒ വിദഗ്ദ്ധരേയും സൗകര്യങ്ങളും നല്‍കുമെന്ന് ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി.

Also Read : വിമാനയാത്രക്കാർ ? എങ്കില്‍ സംസ്ഥാനങ്ങള്‍ തിരിച്ചുള്ള ക്വാറന്റൈൻ മാർഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങിനെ

ഈ പരീക്ഷണങ്ങളുടെ ഭാഗമായി ഉയര്‍ന്നുവരുവാന്‍ പോകുന്ന തൊഴില്‍ അവസരങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ യിവജനങ്ങള്‍ കാത്തിരിക്കുകയാണ്. ഇതിനോടകം നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തുവന്നതായും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്