ആപ്പ്ജില്ല

ഇന്ത്യയുടെ ഭാരമേറിയ ഉപഗ്രഹം ജിസാറ്റ് - 11 വിജയകരമായി വിക്ഷേപിച്ചു

ഇന്‍റര്‍നെറ്റിന്‍റെ വേഗത വര്‍ധിപ്പിക്കുക ലക്ഷ്യം

Samayam Malayalam 5 Dec 2018, 9:08 am
ബെംഗളുരു: ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ജിസാറ്റ് - 11 വിജയകരമായി വിക്ഷേപിച്ചു. 5845 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഫ്രഞ്ച് ഗയാന സ്പേസ് സെന്‍ററിൽ നിന്നാണ് വിക്ഷേപിച്ചത്. രാജ്യത്ത് ഇന്‍റര്‍നെറ്റ് സേവനത്തിന്‍റെ വേഗത ഗണ്യമായി ഉയര്‍ത്താൻ പുതിയ ഉപഗ്രഹം സഹായിക്കും.
Samayam Malayalam gsat 11


വലിയ പക്ഷി എന്ന ഓമനപ്പേരിലുള്ള ഉപഗ്രഹവുമായി ഏരിയൻ 5 റോക്കറ്റാണ് ബഹിരാകാശത്തേയ്ക്ക് കുതിച്ചത്. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഉപഗ്രഹശ്രേണിയിലെ ആദ്യത്തേതാണ് ജിസാറ്റ് - 11. രാജ്യത്ത് ഇന്‍റര്‍നെറ്റിന്‍റെ വേഗത സെക്കൻഡിൽ 16 ജിബി വരെയായി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ് പുതിയ ഉപഗ്രഹം. ജിസാറ്റ് - 11 നു പുറമെ ദക്ഷിണ കൊറിയയുടെ ജിയോ കോംപ്സാറ്റ് 2എയും ഏരിയൻ 5 ബഹിരാകാശത്ത് എത്തിച്ചു. കൂട്ടിയിടി ഒഴിവാക്കാനായി നാല് മിനിട്ട് വ്യത്യാസത്തിലാണ് ഇരു ഉപഗ്രഹങ്ങളും റോക്കറ്റിൽ നിന്ന് വേര്‍പെടുത്തിയത്.


പതിനഞ്ച് വര്‍ഷമാണ് ജിസാറ്റ് -11ന് പ്രതീക്ഷിക്കപ്പെടുന്ന കാലാവധി. 1200 കോടി രൂപ ചെലവു വന്ന ഉപഗ്രഹത്തിൽ റേഡിയോ സിഗ്നലുകള്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യാനായി 40 ട്രാൻസ്പോണ്ടറുകളാണ് ഘടിപ്പിച്ചിട്ടുള്ളത്.

ഇതേ ശ്രേണിയിൽപ്പെട്ട ജിസാറ്റ് 19, ജിസാറ്റ് 29 എന്നീ ഉപഗ്രങ്ങളും വിക്ഷേപിച്ചിരുന്നു. അടുത്ത വര്‍ഷം ജിസാറ്റ് 20 ഉപഗ്രഹവും വിക്ഷേപിക്കും. മെയ് 26ന് വിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്ന ജിസാറ്റ് 11ൽ ചില പോരായ്മകള്‍ ശ്രദ്ധയിൽപ്പെട്ടതിനെത്തുടര്‍ന്ന് വിക്ഷേപണം മാറ്റി വെക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്