ആപ്പ്ജില്ല

ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ ഭ്രമണപഥത്തിൽ; വിക്ഷേപണം വിജയകരം

നിലവില്‍ ഈ ഉപഗ്രഹ സംവിധാനമുള്ളത് അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനും മാത്രമാണ്.

Samayam Malayalam 12 Apr 2018, 9:29 am
ശ്രീഹരിക്കോട്ട: ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷം പുലര്‍ച്ചെ 4.04-നായിരുന്നു വിക്ഷേപണം. ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ. പി.എസ്.എല്‍.വി ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള 'നാവിക്' പരമ്പരയിലെ എട്ടാം ഉപഗ്രഹമാണ്. 1,425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം എക്സ്.എല്‍. റോക്കറ്റ് ഉപയോഗിച്ചായിരുന്നു. വിക്ഷേപണത്തിന് ശേഷം 19 മിനിറ്റ് 20 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.
Samayam Malayalam ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ ഭ്രമണപഥത്തിൽ വിക്ഷേപണം വിജയകരം
ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ ഭ്രമണപഥത്തിൽ വിക്ഷേപണം വിജയകരം




കഴിഞ്ഞ ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-എച്ച് പരാജയമായിരുന്നു. ഇതിന് പകരമാണ് ഇന്ന് പുതിയത് വിക്ഷേപിച്ചത്. പി.എസ്.എല്‍.വി. ഉപയോഗിച്ച് നടത്തുന്ന 43-ാമത് വിക്ഷേപണമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ. പി.എസ്.എല്‍.വിയുടേത്. കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായിക്കുക എന്നതാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ദൗത്യം. നിലവില്‍ ഈ ഉപഗ്രഹ സംവിധാനമുള്ളത് അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനും മാത്രമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്