ന്യൂഡൽഹി: തന്നെ രാജ്യത്തിന്റെ കാവൽക്കാരനാക്കിയ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാൻ പ്രതിജ്ഞാബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സമ്പത്ത് അഴിമതിക്കാരിൽനിന്നും സമരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും മോദി പറഞ്ഞു. താൻ എന്നും രാജ്യത്തിന്റെ കാവൽക്കാരനായി തുടരുമെന്നും മോദി വ്യക്തമാക്കി. ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച 'മേം ഭി ചൌക്കിദാർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തെ എല്ലാ ജനങ്ങളും കാവൽക്കാരാണ്. യൂണീഫോം ധരിച്ച ആളുകൾ മാത്രമാണ് കാവൽക്കാർ എന്നുള്ള ധാരണ തെറ്റാണെന്നും മോദി പറഞ്ഞു. കാവൽക്കാരനാകുന്നതിന് പ്രായമോ വിദ്യാഭ്യാസമോ വിഷയമല്ല. താൻ പ്രധാനമന്ത്രിയായപ്പോൾമുതൽ വിമർശനങ്ങൾക്കു നടുവിലാണ് താനെന്നും മോദി പറഞ്ഞു. ഇതാണ് തന്നെ വളർത്തിയതെന്നും മോദി പറഞ്ഞു. ബാലക്കോട്ടിൽ സൈന്യമാണ് തിരിച്ചടി നൽകിയത്, താനല്ലെന്നും മോദി പറഞ്ഞു.
ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള സർക്കാർ അധികാരത്തിൽ വരുന്നതാണ് രാജ്യത്തിനു നല്ലത്. വ്യക്തമായ ഭൂരിപക്ഷം ലംഭിക്കുന്നത് ഉചിതമായ തീരുമാനമെടുക്കാൻ സഹായിക്കുമെന്നും മോദി പറഞ്ഞു. കോൺഗ്രസിന്റെ 'കാവൽക്കാരൻ കള്ളനാണ്' എന്ന പ്രചരണത്തെ പ്രതിരോധിക്കാൻ 'മേം ഭി ചൌക്കിദാർ' എന്ന പരിപാടി ബിജെപി സംഘടിപ്പിച്ചത്.
ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള സർക്കാർ അധികാരത്തിൽ വരുന്നതാണ് രാജ്യത്തിനു നല്ലത്. വ്യക്തമായ ഭൂരിപക്ഷം ലംഭിക്കുന്നത് ഉചിതമായ തീരുമാനമെടുക്കാൻ സഹായിക്കുമെന്നും മോദി പറഞ്ഞു. കോൺഗ്രസിന്റെ 'കാവൽക്കാരൻ കള്ളനാണ്' എന്ന പ്രചരണത്തെ പ്രതിരോധിക്കാൻ 'മേം ഭി ചൌക്കിദാർ' എന്ന പരിപാടി ബിജെപി സംഘടിപ്പിച്ചത്.