ബെംഗലുരു: സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം ദിവസം ബിജെപി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വിജയിക്കുമ്പോള്‍ ഇത് കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന്‍റെ രാഷ്ട്രീയസഖ്യം. കര്‍ണാടക പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ് പരാജയപ്പെട്ടതായി കോൺഗ്രസ് അഭിപ്രായപ്പെട്ടു. കര്‍ണാടക നിയമസഭയിൽ വിശ്വാസവോട്ട് നടത്താനിരിക്കേ ഒരു വികാരഭരിതമായ പ്രസംഗത്തിനു ശേഷമായിരുന്നു യെദ്യൂരപ്പയുടെ രാജിപ്രഖ്യാപനം.
ഇത് ജനാധിപത്യത്തിന്‍റെയും നിയമസംവിധാനത്തിന്‍റെയും വിജയമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞത്. അൽപസമയത്തിനകം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണും.
കര്‍ണാടകയിലെ കോൺഗ്രസ്, ജെഡിഎസ് കേന്ദ്രങ്ങളിൽ ഇതിനോടകം ആഘോഷം തുടങ്ങി. നിയമസഭയിൽ കോൺഗ്രസ് - ജെഡിഎസ് അംഗങ്ങളും ആഹ്ളാദം പങ്കുവെച്ചു.
യെദ്യൂരപ്പയുടെ രാജി ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.
ഇത് ജനാധിപത്യത്തിന്‍റെയും നിയമസംവിധാനത്തിന്‍റെയും വിജയമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞത്. അൽപസമയത്തിനകം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണും.
കര്‍ണാടകയിലെ കോൺഗ്രസ്, ജെഡിഎസ് കേന്ദ്രങ്ങളിൽ ഇതിനോടകം ആഘോഷം തുടങ്ങി. നിയമസഭയിൽ കോൺഗ്രസ് - ജെഡിഎസ് അംഗങ്ങളും ആഹ്ളാദം പങ്കുവെച്ചു.
യെദ്യൂരപ്പയുടെ രാജി ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.