ന്യൂഡൽഹി: ജമ്മു കാശ്മീരിലെ പുൽവാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ. സയിദ് ഹിലാലാണ് പിടിയിലായത്. 2017ലെ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട ആളാണ് സയ്യിദെന്ന് സൈന്യം പറയുന്നു. 2017ൽ വടക്കൻ കാശ്മീരിലെ സിആർപിഎഫ് ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് സയ്യിദ് ഹിലാലെന്ന് അധികൃതർ വ്യക്തമാക്കി. ഇയാളെ കോടതിയിൽ ഹാജരാക്കിയെന്നും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തതായും പോലീസ് വ്യക്തമാക്കി.
2017 ഡിസംബർ 30ന് രാത്രിയിലാണ് പുൽവാമ ലെത്പുര സൈനിക ക്യാമ്പിനുനേരെ ആക്രമണം ഉണ്ടായത്. സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അന്ന് അഞ്ചുപേർക്ക് ജീവൻ നഷ്ടമായിരുന്നു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ വകവരുത്തുകയും ചെയ്തിരുന്നു.
2017 ഡിസംബർ 30ന് രാത്രിയിലാണ് പുൽവാമ ലെത്പുര സൈനിക ക്യാമ്പിനുനേരെ ആക്രമണം ഉണ്ടായത്. സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അന്ന് അഞ്ചുപേർക്ക് ജീവൻ നഷ്ടമായിരുന്നു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ വകവരുത്തുകയും ചെയ്തിരുന്നു.