ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരിലെ വിഘടനവാദികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ച് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍. അഞ്ച് പേരുടെ സുരക്ഷയാണ് ഞായറാഴ്ച്ച പിന്‍വലിച്ചത്. മിര്വായീസ് ഉമര്‍ ഫറൂഖ്, അബ്ഗുള് ഗനി ഭട്ട്, ബിലാല്‍ ലോണ്‍, ഹാഷിം ഖ്വുറേഷി, ഷബീര്‍ ഷാ എന്നിവര്‍ക്ക് സര്‍ക്കാര്‍ സുരക്ഷയുണ്ടാകില്ല. മുഴുവന്‍ സുരക്ഷാ വാഹനങ്ങളും സേവനങ്ങളും പിന്‍വലിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇനി കശ്മീരിലെ ഒരു വിഘടനവാദി നേതാക്കള്‍ക്കും ഇന്ത്യന്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കില്ലെന്നാണ് ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം പാകിസ്ഥാന് അനുകൂലിയായ വിഘടനവാദി നേതാവ് സയദ് അലി ഷാ ഗിലാനിയുടെ പേര് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. ഇനി ആര്‍ക്കെങ്കിലും സുരക്ഷ വേണമോയെന്നും ആരുടെയെങ്കിലും സുരക്ഷ പിന്‍വലിക്കേണ്ടതുണ്ടോ എന്നും പോലീസ് തീരുമാനിക്കുമെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു.
പാകിസ്ഥാനില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നവര്‍ക്കും പാക് ചാര സംഘടന ഐഎസ്ഐ ഉപയോഗിക്കുന്നവര്‍ക്കും ഒരു സുരക്ഷയും നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്നലെ ശ്രീനഗറില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വ്യാഴാഴ്ച്ച വൈകീട്ട് ജമ്മു-കശ്മീര്‍ ദേശീയ പാതയില്‍ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന് സംരക്ഷണം നല്കുന്ന ജെയ്ഷ-മൊഹമ്മദ് ഭീകരസംഘടനയാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്.
അതേസമയം പാകിസ്ഥാന് അനുകൂലിയായ വിഘടനവാദി നേതാവ് സയദ് അലി ഷാ ഗിലാനിയുടെ പേര് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. ഇനി ആര്‍ക്കെങ്കിലും സുരക്ഷ വേണമോയെന്നും ആരുടെയെങ്കിലും സുരക്ഷ പിന്‍വലിക്കേണ്ടതുണ്ടോ എന്നും പോലീസ് തീരുമാനിക്കുമെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു.
പാകിസ്ഥാനില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നവര്‍ക്കും പാക് ചാര സംഘടന ഐഎസ്ഐ ഉപയോഗിക്കുന്നവര്‍ക്കും ഒരു സുരക്ഷയും നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്നലെ ശ്രീനഗറില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വ്യാഴാഴ്ച്ച വൈകീട്ട് ജമ്മു-കശ്മീര്‍ ദേശീയ പാതയില്‍ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന് സംരക്ഷണം നല്കുന്ന ജെയ്ഷ-മൊഹമ്മദ് ഭീകരസംഘടനയാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്.