ആപ്പ്ജില്ല

കത്വ സംഭവം; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

സാക്ഷികളെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴി രേഖപ്പെടുത്തിയെന്ന പരാതിയിലാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്.

Samayam Malayalam 22 Oct 2019, 11:44 pm
ന്യൂഡൽഹി: കത്വയിൽ പെൺകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ആറ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. സാക്ഷികളെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴി രേഖപ്പെടുത്തിയെന്ന പരാതിയിലാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ജമ്മു കാശ്മീർ കോടതി ഉത്തരവിട്ടത്.
Samayam Malayalam rape


കേസിലെ സാക്ഷികളായ സചിൻ ശർമ, നീരജ് ശർമ, സഹീൽ ശർമ എന്നിവരാണ് കോടതിയിൽ പരാതി നൽകിയത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും അന്വേഷണ തലവനുമായ ആർ കെ ജല്ല, എഎസ്പി പീർസാദ നവീദ്, ഡെപ്യൂട്ടി സൂപ്രണ്ടായ ശതംബരി ശർമ, നിസാർ ഹുസൈൻ, എസ്ഐമാരായ ഇർഫാൻ വാനി, കെവാൽ കിഷോർ എന്നിവർക്കെതിരെയാണ് കെസെടുക്കാൻ കോടതി നിർദ്ദേശിച്ചത്.

2018 ജനുവരിയിലാണ് കത്വയിലെ ക്ഷേത്രത്തിൽ പിഞ്ചുബാലികയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കേസിലെ രണ്ട് പ്രതികൾക്ക് മരണം വരെ തടവ് ശിക്ഷയും തെളിവ് നശിപ്പിച്ച പ്രതിക്ക് അഞ്ച് വർഷം തടവുമാണ് ശിക്ഷിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്