ശ്രീനഗര്‍: പിഡിപിയുമൊത്തുള്ള ഭരണസഖ്യത്തിൽ നിന്ന് ബിജെപി പിന്മാറിയതിനു പിന്നാലെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു. ബിജെപിയുടെ പിന്മാറ്റത്തോടെ പിഡിപിയ്ക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. അതേസമയം, പിഡിപിയെ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ബിജെപിയുടെ നടപടി അവസരവാദപരമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപിയെ രാഷ്ട്രീയപരമായി നേരിടുമെന്ന് പിഡിപി അറിയിച്ചു. വൈകിട്ട് അഞ്ച് മണിക്ക് മെഹ്ബൂബ മുഫ്തിയുടെ പത്രസമ്മേളനമുണ്ടാകുമെന്നും പിഡിപി അറിയിച്ചിട്ടുണ്ട്.
റംസാൻ മാസക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ കശ്മീരിൽ പ്രഖ്യാപിച്ച വെടിനിര്‍ത്തൽ പിൻവലിച്ചതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീണത്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു ബിജെപി പിഡിപിയുമായി സഖ്യമുണ്ടാക്കിയത്.
പിഡിപി - 28, ബിജെപി - 25 മറ്റുള്ളവർ - 36 എന്നിങ്ങനെയാണു നിലവിൽ ജമ്മു കശ്മീരിലെ കക്ഷിനില. കേവലഭൂരിപക്ഷത്തിന് 44 സീറ്റ് ആണു വേണ്ടത്. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം.
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ബിജെപിയുടെ നടപടി അവസരവാദപരമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപിയെ രാഷ്ട്രീയപരമായി നേരിടുമെന്ന് പിഡിപി അറിയിച്ചു. വൈകിട്ട് അഞ്ച് മണിക്ക് മെഹ്ബൂബ മുഫ്തിയുടെ പത്രസമ്മേളനമുണ്ടാകുമെന്നും പിഡിപി അറിയിച്ചിട്ടുണ്ട്.
റംസാൻ മാസക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ കശ്മീരിൽ പ്രഖ്യാപിച്ച വെടിനിര്‍ത്തൽ പിൻവലിച്ചതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീണത്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു ബിജെപി പിഡിപിയുമായി സഖ്യമുണ്ടാക്കിയത്.
പിഡിപി - 28, ബിജെപി - 25 മറ്റുള്ളവർ - 36 എന്നിങ്ങനെയാണു നിലവിൽ ജമ്മു കശ്മീരിലെ കക്ഷിനില. കേവലഭൂരിപക്ഷത്തിന് 44 സീറ്റ് ആണു വേണ്ടത്. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം.