ന്യൂയോർക്ക്: തർക്ക വിഷയമായ കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ച നടത്തണമെന്ന് യുഎൻ മേധാവി അൻ്റോണിയോ ഗുട്ടെറസ്. താഴ്വരയിലെ ജനങ്ങളുടെ മനുഷ്യവകാശങ്ങളെ മാനിക്കുന്നതാകണം എടുക്കപ്പെടുന്ന തീരുമാനങ്ങളെന്നും അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി ഇന്ത്യയും-പാകിസ്ഥാനുമായി ബന്ധപ്പെടാറുണ്ടെന്ന് ഗുട്ടെറസിൻ്റെ വക്താവ് സ്റ്റെഫാൻ ഡുജാരിക്ക് വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെ തലവന്മാരുമായി യുഎൻ സെക്രട്ടറി ജനറൽ പലതവണ ചർച്ചകളും കൂടിക്കാഴ്ചകളും നടത്തിയെന്നും സ്റ്റെഫാൻ കൂട്ടിച്ചേർത്തു.
കശ്മീർ വിഷയം ആഭ്യന്തരപ്രശ്നമാണെന്നും ബാഹ്യ ഇടപെടലുകൾ ആവശ്യമില്ലെന്നും ഇന്ത്യ പലകുറി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് നിലപാട് ആവർത്തിച്ച് യുഎൻ വീണ്ടും രംഗത്ത് വന്നത്. അതേസമയം, കശ്മീരിലെ സാഹചര്യത്തിൽ അതീവ ഉത്കണ്ഠ ഉണ്ടെന്ന് യുഎസും ആവർത്തിച്ചു. നിലവിലെ സാഹചര്യം മാറിയാൽ ജനജീവിതം സുഗമമാക്കാൻ ഇന്ത്യ ഒരു റോഡ് മാപ്പ് തയ്യാറാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും യുഎസ് പറഞ്ഞു.
എന്നാൽ കശ്മീർ വിഷയത്തിൽ ആരും ഇടപേടേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ. ഇന്ത്യ-പാകിസ്ഥാൻ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു. ഇക്കാര്യത്തിൽ യു എൻ നൽകുന്ന നിർദേശങ്ങൾ പോലും തന്ത്രപരമായി ഒഴിവാക്കുക എന്ന രീതിയാകും ഇന്ത്യ സ്വീകരിക്കുക.
കശ്മീർ വിഷയം ആഭ്യന്തരപ്രശ്നമാണെന്നും ബാഹ്യ ഇടപെടലുകൾ ആവശ്യമില്ലെന്നും ഇന്ത്യ പലകുറി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് നിലപാട് ആവർത്തിച്ച് യുഎൻ വീണ്ടും രംഗത്ത് വന്നത്. അതേസമയം, കശ്മീരിലെ സാഹചര്യത്തിൽ അതീവ ഉത്കണ്ഠ ഉണ്ടെന്ന് യുഎസും ആവർത്തിച്ചു. നിലവിലെ സാഹചര്യം മാറിയാൽ ജനജീവിതം സുഗമമാക്കാൻ ഇന്ത്യ ഒരു റോഡ് മാപ്പ് തയ്യാറാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും യുഎസ് പറഞ്ഞു.
എന്നാൽ കശ്മീർ വിഷയത്തിൽ ആരും ഇടപേടേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ. ഇന്ത്യ-പാകിസ്ഥാൻ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു. ഇക്കാര്യത്തിൽ യു എൻ നൽകുന്ന നിർദേശങ്ങൾ പോലും തന്ത്രപരമായി ഒഴിവാക്കുക എന്ന രീതിയാകും ഇന്ത്യ സ്വീകരിക്കുക.