ശ്രീനഗർ: വിഘടനവാദി നേതാക്കൾക്കുള്ള സുരക്ഷ പിൻവലിച്ചതിന് പിന്നാലെ യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവായ യാസിൻ മാലിക്കിനെ ഇന്നലെ അർധരാത്രിയോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യാസിൻ മാലിക്ക് ഉൾപ്പടെ 18 വിഘടനവാദി നേതാക്കളുടെയും 155 രാഷ്ട്രീയ നേതാക്കളുടെയും സുരക്ഷ ഇന്ത്യൻ സർക്കാർ നേരത്തെ എടുത്തു കളഞ്ഞിരുന്നു. പുൽവാമ ആക്രമണത്തിന് പിന്നാലെയാണ് സുരക്ഷ പിൻവലിച്ചത്. ആർട്ടിക്കിൾ 35 (A) എടുത്തു കളയണമെന്ന കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് യാസിനെ അറസ്റ്റ് ചെയ്തത്.
ജമ്മു കശ്മീരിലെ സ്വത്തവകാശത്തെ സംബന്ധിച്ചുള്ള പ്രത്യേക വകുപ്പാണ് ആർട്ടിക്കിൾ 35 (A). വകുപ്പനുസരിച്ച് കശ്മീരിൽ സ്ഥിര താമസമാക്കിയവർക്ക് മാത്രമേ സ്വത്തവകാശം ഉണ്ടാകൂ. പുൽവാമ ആക്രമണത്തിന് ശേഷമാണ് വിഘടന നേതാക്കൾക്കുള്ള സുരക്ഷാ കേന്ദ്ര സർക്കാർ പിൻവലിച്ചത്. മൈസുമിയിലെ വീട്ടിൽ നിന്നാണ് യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്തത്.
ജമ്മു കശ്മീരിലെ സ്വത്തവകാശത്തെ സംബന്ധിച്ചുള്ള പ്രത്യേക വകുപ്പാണ് ആർട്ടിക്കിൾ 35 (A). വകുപ്പനുസരിച്ച് കശ്മീരിൽ സ്ഥിര താമസമാക്കിയവർക്ക് മാത്രമേ സ്വത്തവകാശം ഉണ്ടാകൂ. പുൽവാമ ആക്രമണത്തിന് ശേഷമാണ് വിഘടന നേതാക്കൾക്കുള്ള സുരക്ഷാ കേന്ദ്ര സർക്കാർ പിൻവലിച്ചത്. മൈസുമിയിലെ വീട്ടിൽ നിന്നാണ് യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്തത്.