ബെംഗളുരു: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കി കർണ്ണാടക സർക്കാർ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ പത്ര പരസ്യത്തിൽ നിന്നാണ് ആദ്യ പ്രധാനമന്ത്രികൂടിയായ നെഹ്റുവിനെ ഒഴിവാക്കിയത്. കർണ്ണാടകയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും മൈസൂർ രാജാവ് ടിപ്പു സുൽത്താന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച പുറത്തിറങ്ങിയ കർണ്ണാടകയിലെ പ്രമുഖ പത്രങ്ങളിലെല്ലാം സർക്കാരിന്റെ പരസ്യമുണ്ട്. സർക്കാർ നൽകിയ പരസ്യത്തിൽ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, ലാൽ ബഹദൂർ ശാസ്ത്രി, ബാലഗംഗാധര തിലകൻ ഇവരൊടൊപ്പം സവർക്കറുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കർണ്ണാടക സർക്കാരിന്റെ നടപടിയിൽ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
ഈ അൽപ്പത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ശിവമോഗയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തിനൊപ്പം സവർക്കറുടെ ചിത്രം വെച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒരു സ്വകാര്യ മാളിലെ ചടങ്ങാണ് വിവാദമായത്. ഇതിനു പിന്നാലെ ടിപ്പു സുൽത്താന്റെ ചിത്രം വെച്ചുള്ള പോസ്റ്ററുകൾ മൈസൂരുവിൽ പലയിടങ്ങളിലും ഉയർന്നിരുന്നു. എന്നാൽ യുവമോർച്ച പ്രവർത്തകർ ഈ പോസ്റ്ററുകൾ നശിപ്പിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഇതിനു പിന്നാലെയാണ് നെഹ്റുവിനെ ഒഴിവാക്കിക്കൊണ്ടുള്ള പത്ര പരസ്യം സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്.
അതേസമയം ഇന്ത്യാ വിഭജനത്തിൽ നെഹ്റുവിനെ കുറ്റപ്പെടുത്തിക്കൊണ്ട് ബിജെപി പുറത്തിറക്കിയ വീഡിയോയ്ക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ബിജെപി പുറത്തിറക്കിയത്. വിഭജനത്തിന്റെ നാടകീയ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോയാണിത്. ഇത്തരത്തിൽ വിഭജന ദിനം ആഘോഷിക്കുന്നത് രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയാണെന്നാണ് കോൺഗ്രസ് നൽകുന്ന മറുപടി. ആധുനികകാലത്തെ ജിന്നമാരും സവർക്കർമാരും ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ജയ്റാം രമേശ് പറഞ്ഞു.
ഈ അൽപ്പത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ശിവമോഗയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തിനൊപ്പം സവർക്കറുടെ ചിത്രം വെച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒരു സ്വകാര്യ മാളിലെ ചടങ്ങാണ് വിവാദമായത്. ഇതിനു പിന്നാലെ ടിപ്പു സുൽത്താന്റെ ചിത്രം വെച്ചുള്ള പോസ്റ്ററുകൾ മൈസൂരുവിൽ പലയിടങ്ങളിലും ഉയർന്നിരുന്നു. എന്നാൽ യുവമോർച്ച പ്രവർത്തകർ ഈ പോസ്റ്ററുകൾ നശിപ്പിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഇതിനു പിന്നാലെയാണ് നെഹ്റുവിനെ ഒഴിവാക്കിക്കൊണ്ടുള്ള പത്ര പരസ്യം സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്.
അതേസമയം ഇന്ത്യാ വിഭജനത്തിൽ നെഹ്റുവിനെ കുറ്റപ്പെടുത്തിക്കൊണ്ട് ബിജെപി പുറത്തിറക്കിയ വീഡിയോയ്ക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ബിജെപി പുറത്തിറക്കിയത്. വിഭജനത്തിന്റെ നാടകീയ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോയാണിത്. ഇത്തരത്തിൽ വിഭജന ദിനം ആഘോഷിക്കുന്നത് രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയാണെന്നാണ് കോൺഗ്രസ് നൽകുന്ന മറുപടി. ആധുനികകാലത്തെ ജിന്നമാരും സവർക്കർമാരും ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ജയ്റാം രമേശ് പറഞ്ഞു.