ചെന്നൈ: രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തമിഴ്നാട്ടിലെ പര്യടനം പൂർത്തിയാക്കി ഞായറാഴ്ച രാവിലെയാണ് പദയാത്ര കേരളത്തിലേക്ക് കടന്നത്. ഗംഭീരമായ വരവേൽപ്പാണ് രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കും വിവിധ ഇടങ്ങളിൽ ലഭിക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെയിലുണ്ടായ രസകരമായ ഒരു മുഹൂർത്തം പങ്കുവെച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്
ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിവസം മാർത്താണ്ഡത്തെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളുമായി രാഹുൽ ഗാന്ധി സമയം ചെലവഴിച്ചിരുന്നു. ഇതിനിടെ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ രാഹുൽ ഗാന്ധിക്ക് വിവാഹാലോചന നടത്തിയ സംഭവമാണ് ജയറാം രമേശ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
Read Latest Kerala News and Malayalam News
രാഹുൽ ഗാന്ധിക്ക് തമിഴ്നാടിനെ ഏറെ ഇഷ്ടമാണെന്ന് അറിയാം. ഒരു തമിഴ് പെൺകുട്ടിയെ വിവാഹം ചെയ്ത് തരാൻ തയ്യാറാണ്, ആലോചിക്കട്ടെയെന്നാണ് സ്ത്രീയുടെ ചോദ്യം. ചോദ്യം കേട്ട് ചിരിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രവും ജയറാം രമേശ് പങ്കുവെച്ചിട്ടുണ്ട്. അതിനിടെ കന്യാകുമാരിയിൽവെച്ച് കത്തോലിക്ക വൈദികരുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ച വിവാദമായിട്ടുണ്ട്. വിദ്വേഷ പ്രസംഗത്തെ തുടർന്ന് അറസ്റ്റിലായ വൈദികൻ ജോർജ് പൊന്നയ്യയുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. സെപ്റ്റംബർ ഏവിന് കന്യാകുമാരിയിൽ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. കേരളത്തിൽ 7 ജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്നുപോകുന്നത്.