ചെന്നൈ: സുപ്രീം കോടതിക്കോ കേന്ദ്ര സർക്കാരിനോ തങ്ങളുടെ സംസ്കാരത്തിൽ ഇടപെടാനോ മാറ്റം വരുത്താനോ യാതൊരു അവകാശവുമില്ലെന്ന് ജെല്ലിക്കെട്ട് . തിങ്കളാഴ്‌ച മറീന ബീച്ചിൽ ആരംഭിച്ച ജനകീയ സമരം ഇപ്പോഴും ശക്തമായി തുടരുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീർസെൽവം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തും. ഒക്യുപൈ മറീന എന്ന പേരിലാണ് ഇപ്പോൾ പ്രതിഷേധം മറീന ബീച്ചിൽ പുരോഗമിക്കുന്നത്.
രാഷ്‌ട്രീയ പാർട്ടികളുടെയോ മറ്റു പ്രമുഖ സംഘടനകളുടെയോ പിന്തുണയില്ലാതെ സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയാണ് പ്രതിഷേധ സമരത്തിനായി ജനങ്ങളെ ഏകോപിപ്പിക്കുന്നത്. ഇനി വിഷയത്തിൽ കേന്ദ്ര സർക്കാരിന് മാത്രമേ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ കഴിയൂ. ഓർഡിനൻസ് പുറപ്പെടുവിക്കാനും തമിഴ്‌നാട് സർക്കാർ ആലോചിക്കുന്നുണ്ട്.
തിങ്കളാഴ്‌ച 200 പേർ മാത്രമായി മറീന ബീച്ചിൽ ആരംഭിച്ച സമരത്തിലേക്ക് ഐടി മേഖലയിൽ നിന്നും മറ്റ് വിവിധ മേഖലകളിൽ നിന്നും വിദ്യാർഥികൾ ഉൾപ്പടെ അരലക്ഷത്തോളം പേരാണ് പങ്കു ചേർന്നത്. സമരം ഇപ്പോഴും അതിശക്തമായി തുടരുകയാണ്. തമിഴനെന്ന് സൊല്ലെടാ..തലയുയർത്തി നില്ലെടാ...എന്ന മുദ്രാവാക്യമാണ് തമിഴ്‌നാട്ടിലെങ്ങും ഇപ്പോള്‍ അലയടിക്കുന്നത്. ചെന്നൈ,കോയമ്പത്തൂര്‍,മധുരൈ എന്നിവിടങ്ങളിലും പ്രതിഷേധം തുടരുകയാണ്.
Jellikettu protest becomes stronger in Tamil Nadu.
More and more people across Tamil Nadu are gathering with more support to Jellikettu
രാഷ്‌ട്രീയ പാർട്ടികളുടെയോ മറ്റു പ്രമുഖ സംഘടനകളുടെയോ പിന്തുണയില്ലാതെ സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയാണ് പ്രതിഷേധ സമരത്തിനായി ജനങ്ങളെ ഏകോപിപ്പിക്കുന്നത്. ഇനി വിഷയത്തിൽ കേന്ദ്ര സർക്കാരിന് മാത്രമേ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ കഴിയൂ. ഓർഡിനൻസ് പുറപ്പെടുവിക്കാനും തമിഴ്‌നാട് സർക്കാർ ആലോചിക്കുന്നുണ്ട്.
തിങ്കളാഴ്‌ച 200 പേർ മാത്രമായി മറീന ബീച്ചിൽ ആരംഭിച്ച സമരത്തിലേക്ക് ഐടി മേഖലയിൽ നിന്നും മറ്റ് വിവിധ മേഖലകളിൽ നിന്നും വിദ്യാർഥികൾ ഉൾപ്പടെ അരലക്ഷത്തോളം പേരാണ് പങ്കു ചേർന്നത്. സമരം ഇപ്പോഴും അതിശക്തമായി തുടരുകയാണ്. തമിഴനെന്ന് സൊല്ലെടാ..തലയുയർത്തി നില്ലെടാ...എന്ന മുദ്രാവാക്യമാണ് തമിഴ്‌നാട്ടിലെങ്ങും ഇപ്പോള്‍ അലയടിക്കുന്നത്. ചെന്നൈ,കോയമ്പത്തൂര്‍,മധുരൈ എന്നിവിടങ്ങളിലും പ്രതിഷേധം തുടരുകയാണ്.
Jellikettu protest becomes stronger in Tamil Nadu.
More and more people across Tamil Nadu are gathering with more support to Jellikettu